കണ്ണൂര്‍ ; പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ച് ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ ഫാ. ആന്റണിയ്ക്കെതിരെ പോപ്പുലർ ഫ്രണ്ട് പോലീസിൽ പരാതി നൽകി . പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇരിട്ടി ഡിവിഷന് സെക്രട്ടറി എന്‍സി ഫിറോസ് എന്നിവരാണ് ഫാദറിനെതിരെ ഉടൻ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് ഇരിട്ടി ഡിവൈഎസ്പി പ്രദീപന് കണ്ണിപൊയിലിന് പരാതി നല്‍കിയത് .
ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ ആദരിക്കുന്ന പ്രവാചകന് മുഹമ്മദ് നബിയെ വളരെ മോശമായി ചിത്രീകരിക്കുകയായിരുന്നു ഫാദർ എന്നാണ് പോപ്പുലർ ഫ്രണ്ട് പരാതിയിൽ പറയുന്നത്. ഹലാല്‍ ഭക്ഷണം തുപ്പിയ ഭക്ഷണമാണെന്നും ഹലാല്‍ ബോര്‍ഡ് വെക്കാന്‍ ഫീസ് നല്‍കണമെന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ ജ്യൂസ് കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള പെരും നുണകളടങ്ങിയ മതവിദ്വേഷ പ്രസംഗമാണ് ഫാദര്‍ അന്റണി നടത്തിയതെന്നും പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു
ഇസ്ലാമിനെതിരേ വര്‍ഗീയ പ്രസംഗം നടത്തിയ ഫാദര്‍ ആന്റണിക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടു. ഹലാലിനെ കുറിച്ച് പറയുന്നതിനിടെ ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദര്‍ ആന്റണിയുടെ പരാമര്‍ശം. അതിനു മുൻപ് മുഹമ്മദ് നല്ല മനുഷ്യനായിരുന്നു . ഈ ദർശനങ്ങൾ ഉണ്ടായപ്പോഴാണ് അദ്ദേഹത്തിന്റെ ബുദ്ധി തിരിഞ്ഞുപോയത് . ഹലാല്‍ ഭക്ഷണമെന്നത് മുസ്ലീങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും ഇടുക്കിയിലും മറ്റും ജ്യൂസ് കടകൾ നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നെന്നും ഫാദര്‍ പറഞ്ഞിരുന്നു.
Comments