ഇറ്റാനഗർ: അരുണാചൽ അതിർത്തിയിൽ നിന്നും ചൈന പിടികൂടിയ യുവാവിനെ തിരിച്ചെത്തിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിടുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കാലാവസ്ഥാ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്നും യുവാവിനെ ഉടൻ കൈമാറുമെന്നും കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
The Chinese PLA has handed over the young boy from Arunachal Pradesh Shri Miram Taron to Indian Army. Due procedures are being followed including the medical examination. https://t.co/xErrEnix2h
— Kiren Rijiju (@KirenRijiju) January 27, 2022
അരുണാചലിലെ അതിർത്തി മേഖലയായ അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നാണ് മിറാൻ തരോൺ എന്ന 17കാരനെ കാണാതാകുന്നത്. മിറാനൊപ്പം ഉണ്ടായിരുന്ന ജോണി എന്ന കുട്ടിയെയും കാണാതായിരുന്നു. ജോണിയെ ഉടൻ തന്നെ കണ്ടെത്തിയിരുന്നു. മിറാനെ കാണാതായ ആദ്യഘട്ടത്തിൽ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) തട്ടിക്കൊണ്ടുപോയതാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
അതിർത്തി പ്രദേശത്തെ വനമേഖലയിൽ മിറാനും സുഹൃത്തുക്കളും വേട്ടയാടാൻ പോയതായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്. മിറാനെ കാണാതായെന്ന വിവരം പുറത്തുവന്നതോടെ ചൈനീസ് പട്ടാളത്തെ ഇന്ത്യൻ സൈന്യം വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ ചൈനീസ് പട്ടാളവുമായി കരസേന ആശയവിനിമയം നടത്തി. തുടർന്ന് ചൈനീസ് പട്ടാളം കുട്ടിയെ വനത്തിൽ നിന്ന് കണ്ടെത്തുകയും തിരികെ എത്തിയ്‌ക്കുകയുമായിരുന്നു.
Comments