അഹമ്മദാബാദ് : പ്രവാചകന്റെ ഫോട്ടോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്താൻ ആയുധം നൽകിയ മസ്ജിദ് പുരോഹിതൻ അറസ്റ്റിൽ . ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വിയാണ് ഇക്കാര്യം അറിയിച്ചത്.
സംഭവം നടത്തിയ രണ്ടുപേരെയും പിടികൂടിയ ശേഷം പൊലീസ് നടത്തുന്ന മൂന്നാമത്തെ അറസ്റ്റാണിത്. അഹമ്മദാബാദിലെ ജമാൽപൂർ സ്വദേശിയാണ് ആരോപണ വിധേയനായ പുരോഹിതൻ. ജനുവരി 25 ന് അഹമ്മദാബാദിലെ ദണ്ഡുക നഗരത്തിലെ മോധ്വാഡ-സുന്ദ്കുവ പ്രദേശത്ത് വച്ചാണ് കിഷൻ (27) വെടിയേറ്റ് മരിച്ചത്.
കിഷനെ വധിക്കാനായി മൗലവി ഒരു റിവോൾവറും അഞ്ച് ബുള്ളറ്റുകളുമാണ് നൽകിയത്. ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഹർഷ് സാംഘ്വി വ്യക്തമാക്കി .
കിഷൻ ഭർവാദിന്റെ 20 ദിവസം പ്രായമുള്ള മകളുടെ തലയിൽ കൈവെച്ച്, നീതി ലഭിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുകയും കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തു- അത് താൻ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഒരു മതപണ്ഡിതന്റെ ജോലി ജനങ്ങളെ നേരായ വഴി കാണിക്കുക എന്നതാണ്. അക്രമികൾക്ക് ആയുധം നൽകിയത് ഒരു പുരോഹിതനാണെന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് . ഒരു കാരണവശാലും ഇത് പ്രോത്സാഹിപ്പിക്കാൻ സർക്കാർ അനുവദിക്കില്ല. കിഷന്റെ കുടുംബത്തിന് ഉടൻ നീതി ലഭ്യമാക്കും.
സംഭവത്തിൽ മറ്റൊരു മതപണ്ഡിതനും ഉൾപ്പെട്ടതായി വാർത്തയുണ്ട്. ഇയാൾ മുംബൈ സ്വദേശിയാണെന്നാണ് വിവരം. കൊലപാതകത്തിന് ഉത്തരവിട്ടത് ഇയാളാണ്.
Comments