ഗുവാഹട്ടി: രാജ്യം കൊറോണ ഒമിക്രോൺ വ്യാപനത്തിലൂടെ കടന്നുപോകുമ്പോൾ പരമ്പരാഗത മരുന്നുകളെ തള്ളിക്കളയരുതെന്ന സന്ദേശവുമായി അരുണാചൽ വനംവകുപ്പ്. ഗോത്ര വന മേഖലകളിൽ ധാരാളമായി കാണുന്ന ചില ഇനം പച്ച മരുന്നുകളാണ് സിദ്ധൗഷധമായി തെളിയുന്നത്. മനുഷ്യരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതായും 98 ശതമാനും കൊറോണ പ്രതിരോധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഒമിക്രോൺ മാറാൻ ഏഴു ദിവസമെടുക്കുമ്പോൾ പച്ചമരുന്ന് കുടിക്കുന്നവർക്ക് നാലുദിവസം കൊണ്ട് ഭേദമാകുന്നതായാണ് അനുഭവം. ഭുവനേശ്വറിലെ കേന്ദ്രസർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയാണ് പരീക്ഷിച്ച് ഫലസിദ്ധി വെളിപ്പെടുത്തിയത്.ആയുഷ് മന്ത്രാലയത്തിന്റെ അംഗീകരാത്തിനായി മരുന്ന് സമർപ്പിച്ചതായും അധികൃതർ അറിയിച്ചു.
വൈറസ് പ്രതിരോധിക്കുന്ന പരമ്പരാഗത പച്ചമരുന്ന് ജലത്തിൽ അലിയിച്ച് കുടിച്ചാൽ മതിയെന്നാണ് അനുഭവസ്ഥർ പറയുന്നത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന മരുന്ന് കൊറോണ രോഗികൾക്ക് സിദ്ധൗഷധമാണെന്നും സ്ഥിരമായി കഴിച്ചവർക്ക് കൊറോണ ബാധിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. ലാബിൽ പച്ചമരുന്നിന്റെ വിഷാംശ പരിശോധന നടത്തിയിരുന്നു.
മനുഷ്യശരീരത്തിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുന്നില്ലെന്നും കിഡ്‌നിയെ ബാധിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല രോഗംബാധിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിൽ സിദ്ധൗഷധമാണ് അസം കാടുകളിലെ ഒരിനം പച്ചമരുന്നെന്നാണ് കണ്ടെത്തൽ.
പ്രകൃതിയിലെ എല്ലാ രോഗങ്ങൾക്കും പ്രകൃതിയിൽ തന്നെ പരിഹാരമുണ്ടെന്നാണ് ഗ്രാമീണർ പറയുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് രണ്ടുവർഷമായി രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള പരമ്പരാഗത വൈദ്യന്മാരും ഗോത്രസമൂഹവും നിരവധി പച്ചമരുന്നുകൾ നിർദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം നിരവധി പച്ചമരുന്നുകളുടെ ഉപയോഗം തുടക്കത്തിലേ ശീലമാക്കണമെന്ന പ്രചാരണവും നടത്തിയിരുന്നു.
വാക്‌സിൻ നിർമ്മിക്കപ്പെട്ടതോടെ ജനങ്ങൾ പ്രതിരോധ ശേഷിക്കായി വാക്‌സിനെടുക്കണമെന്ന പ്രചാരണം ആരോഗ്യവകുപ്പ് നടത്തുന്നത് ജനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്വാഭാവിക പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സ്ഥിരം വരുന്ന പനി, ചുമ തുടങ്ങിയവ ഇല്ലാതാക്കാനും പരമ്പരാഗത മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം നന്നായി വർദ്ധിച്ചതായി ആയുഷ് മന്ത്രാലയം അറിയിച്ചു.
Comments