അട്ടപ്പാടി:അട്ടപ്പാടിയിൽ കൊറോണ ബാധിച്ച് മരിച്ച വനവാസി ബാലന് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി. അട്ടപ്പാടി അബ്ബന്നൂർ കബളക്കാട്ടിലെ സൈജു, സരസ്വതി ദമ്പതികളുടെ രണ്ട് വയസുള്ള കുട്ടി സ്വാദീഷിനാണ് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ നൽകിയില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തുവന്നിരിക്കുന്നത്.
ശനിയാഴ്ച പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കുട്ടിയെ ഈ മാസം 25 ന് അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പനി കുറയാത്തതിനെ തുടർന്ന് 27 ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കാണിച്ചു.എന്നാൽ പനിക്ക് മരുന്ന് നൽകി തിരിച്ച് പോകാൻ ആശുപത്രി അധികൃതർ പറയുകയായിരുന്നു.
കിടത്തി ചികിത്സ നൽകണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും നിർബന്ധിച്ച് തിരികെ പറഞ്ഞയക്കുകയായിരുന്നു എന്നാണ് ആരോപണം. കുട്ടി മരിച്ച് കഴിഞ്ഞ് ആശുപത്രി സുപ്രണ്ടിനെ വിളിച്ചപ്പോൾ കുട്ടികളിൽ കൊറോണ പരിശോധന നടത്തില്ലെന്ന് പറഞ്ഞതായും ബന്ധുക്കൾ പറയുന്നു.
Comments