ഒട്ടാവ : വംശീയ വിരുദ്ധ തന്ത്രത്തിന്റെ ഭാഗമായി രാജ്യത്ത് ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് പ്രത്യേക പ്രതിനിധിയെ നിയമിക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ . കൊറോണ വാക്‌സിൻ നിർബന്ധമാക്കിയതിനെതിരായ പ്രക്ഷോഭം ശക്തിയാർജ്ജിച്ച സാഹചര്യത്തിൽ ഒളിച്ചോടിയതിന് പിന്നാലെയാണ് ജസ്റ്റിൻ ട്രൂഡോയുടെ ട്വീറ്റ് .
“ഇസ്ലാമോഫോബിയ അംഗീകരിക്കാനാവില്ല. ഫുൾ സ്റ്റോപ്പ് ഇടണം. ഈ വിദ്വേഷം അവസാനിപ്പിക്കുകയും മുസ്ലീം കാനഡക്കാർക്ക് കമ്മ്യൂണിറ്റികൾ സുരക്ഷിതമാക്കുകയും വേണം. അതിന് സഹായിക്കുന്നതിന്, ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് ഒരു പ്രത്യേക പ്രതിനിധിയെ നിയമിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു,” ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തു.
കാനഡയിലെ ഗവൺമെന്റ് കാനഡയിലുടനീളമുള്ള മുസ്ലീം സമുദായങ്ങൾക്കൊപ്പം നിൽക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു, ഇസ്‌ലാമോഫോബിയയെയും വിദ്വേഷം ഉണർത്തുന്ന അക്രമത്തെയും അപലപിക്കാനും നേരിടാനും നടപടിയെടുക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. – ട്വീറ്റിൽ പറയുന്നു.
പിന്നാലെ ട്രൂഡോയുടെ തീരുമാനത്തെ പിന്തുണച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി . “ഇസ്ലാമോഫോബിയയെ ചെറുക്കാനുള്ള പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പദ്ധതിയെ ഞാൻ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ സമയോചിതമായ ആഹ്വാനം ഞാൻ പണ്ടേ വാദിച്ചുകൊണ്ടിരുന്ന കാര്യങ്ങളുമായി ഒന്നു ചേരുന്നു . ഈ വിപത്ത് അവസാനിപ്പിക്കാൻ നമുക്ക് കൈകോർക്കാം.” ഇമ്രാൻ ഖാൻ പറഞ്ഞു.
Comments