വാഷിംഗ്ടൺ: വിട്ടുവീഴ്ചയില്ലാതെ യു എസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്‌നിൽ റഷ്യൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ 3000 സൈനികരെ യൂറോപ്പിലേക്ക് അയക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. സൈനികരെ അയക്കാനുള്ള തീരുമാനത്തിന് അദ്ദേഹം അനുമതി നൽകി.
1000 യു എസ് സൈനികർ റൊമാനിയയിലേക്കും 1700 സൈനികരെ ഫഓർട്ട് ബ്രോഗിൽ നിന്ന് പോളണ്ടിലേക്കും 300 സൈനികരെ ജർമ്മനിയിലേക്കും അയക്കാനാണ് തീരുമാനം. ഇത് കൂടാതെ 8500 സൈനികരെ ഏത് നിമിഷവും യൂറോപ്പിലേക്ക് അയക്കാനും സജ്ജരാക്കി നിർത്തിയിട്ടുണ്ട്.
യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്നത് ഏറ്റുമുട്ടുന്നതിനല്ലെന്നും യുഎസ് സഖ്യകക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും പെന്റഗൺ വക്താവ് ജോൺ കിർബി വ്യക്തമാക്കി.
യുക്രയ്ൻ അതിർത്തിയിൽ വിന്യസിച്ച റഷ്യൻ സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ മുടങ്ങിയ സാഹചര്യത്തിലാണ് കൂടുതൽ സൈനികരെ അയക്കാൻ തീരുമാനമായത്.
നാറ്റോ സഖ്യത്തെ സംരക്ഷിക്കാനാണ് യുഎസിന്റെ നീക്കം. കിഴക്കൻ യൂറോപ്പ് കേന്ദ്രമാക്കിയുളള യുഎസിന്റെ സൈനിക വിന്യാസം റഷ്യയുടെ നീക്കത്തിന് തിരിച്ചടിയാകും. ജർമനിയിലുളള 1000 യുഎസ് സൈനികരെയാണ് റൊമാനിയയിലേക്ക് വിന്യസിക്കുക. കൈയ്യേറ്റങ്ങൾ തടയാനും സഖ്യകക്ഷികളുടെ പ്രതിരോധം ഉറപ്പുവരുത്താനും ശേഷിയുളള ഏത് തരത്തിലുളള ദൗത്യവും ഏറ്റെടുക്കാൻ പരിശീലനം ലഭിച്ച സൈനികരാണ് ഇവരെന്ന് ജോൺ കിർബി കൂട്ടിച്ചേർത്തു.
Comments