ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള കേന്ദ്രത്തിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി കോവിഷീൽഡിന്റെ രണ്ടാമത്തേതും മുൻകരുതൽ ഡോസും തമ്മിലുള്ള അന്തരം കുറയ്‌ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. നിലവിലെ ഒമ്പത് മാസത്തിൽ നിന്ന് മൂന്നായി കുറയ്‌ക്കുന്നത് പരിഗണിക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പൂനെ ആസ്ഥാനമായുള്ള സ്ഥാപനം 18 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികൾക്കും കോവിഷീൽഡിന്റെ മുൻകരുതൽ ഡോസ് നൽകാൻ അനുവദിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു. വിവിധ രാജ്യങ്ങളിൽ രണ്ടാം ഡോസ് എടുത്ത് 6 മാസത്തിനുള്ളിൽ മൂന്നാം ഡോസ് വാക്‌സിൻ നൽകുന്നുണ്ടെന്നും എസ്‌ഐഐയിലെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് മാണ്ഡവ്യയ്‌ക്ക് അയച്ച കത്തിൽ പറയുന്നു.
സ്വകാര്യ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ തങ്ങളുടെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മൂന്നാം ഡോസ് കോവിഷീൽഡിനായി കമ്പനിയോട് നിരന്തരം അഭ്യർത്ഥിക്കുന്നുണ്ടെന്നും സിംഗ് പരാമർശിച്ചു. ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വാക്സിന്റെ രണ്ടാം ഡോസ് നൽകി 3 മാസത്തിന് ശേഷം മുൻകരുതൽ ഡോസ് നൽകാമെന്ന ജനുവരി 21 ലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത് അദ്ദേഹം പരാമർശിച്ചു.
ഇതിനായി, മുൻകരുതൽ ഡോസിന്റെ മുൻകൂർ അഡ്മിനിസ്‌ട്രേഷൻ സുഗമമാക്കുന്നതിന്് കോവിൻ പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജനുവരി 28 വരെ, ഒരു കോടിയിലധികം ആളുകൾക്ക് വാക്സിന്റെ മൂന്നാം ഡോസ് നൽകി, അതിൽ 90 ലക്ഷത്തിലധികം ഡോസുകൾ കോവിഷീൽഡായിരുന്നു.
‘തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, രണ്ടാമത്തെയും മൂന്നാമത്തെയും ഡോസ് തമ്മിലുള്ള അന്തരം കുറയ്‌ക്കുകയും 3 മാസം പൂർത്തിയാക്കിയ ശേഷം കോവിഷീൽഡ് വാക്‌സിൻ മൂന്നാം ഡോസ് നൽകുകയും ചെയ്യുമെന്ന് സിംഗ് കത്തിൽ പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Comments