മുംബൈ : ഇന്ത്യയുടെ വാനമ്പാടി വിടപറയുമ്പോൾ തങ്ങൾക്ക് നൽകിയ അമൂല്യ സമ്മാനത്തിന്റെ നിറവിലാണ് അംബാനി കുടുംബം. മുകേഷ് അംബാനിയേയും , ഭാര്യ നിതയേയും സ്വന്തം കുടുംബാംഗങ്ങളായി കണ്ട ലതാ മങ്കേഷ്ക്കർ അവസാനമായി പാടിയ കീർത്തനങ്ങളും അംബാനി കുടുംബത്തിന് വേണ്ടിയായിരുന്നു.
മുകേഷിന്റെയും നിതയുടെയും മകൾ ഇഷ അംബാനിയുടെ വിവാഹത്തിനാണ്, ലതാ മങ്കേഷ്ക്കർ ഗായത്രി മന്ത്രവും ഗണേഷ് സ്തുതിയും പ്രത്യേക റെക്കോർഡ് ചെയ്ത് നൽകിയത് . ഒപ്പം നവദമ്പതികൾക്കുള്ള പ്രത്യേക സന്ദേശവുമുണ്ടായിരുന്നു
“ഇഷയും ആനന്ദും, നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ. എന്റെ സ്നേഹവും അനുഗ്രഹവും എപ്പോഴും നിങ്ങൾക്ക് രണ്ടുപേരോടും കൂടെയുണ്ട്. ബഹുമാനപ്പെട്ട മുകേഷ് ജിയും എന്റെ പ്രിയപ്പെട്ട നിതാ ജിയും, അവരെ രണ്ടുപേരെയും ഞാൻ എന്റെ കുടുംബത്തിലെ അംഗങ്ങളായി കണക്കാക്കുന്നു. ഈ കുടുംബം അനുഗ്രഹീതവും സന്തുഷ്ടവുമായി നിലകൊള്ളട്ടെ എന്നാണ് എന്റെ ആത്മാർത്ഥമായ ആഗ്രഹം. നമസ്‌കാർ,” ഇതായിരുന്നു ഇഷയ്‌ക്കും,ആനന്ദിനുമുള്ള ലതാമാങ്കേഷ്ക്കറിന്റെ സന്ദേശം.
2018 ഡിസംബർ 12 നായിരുന്നു ഇഷാ അംബാനിയുടെ വിവാഹം. അന്ന് അനാരോഗ്യം കാരണം ലതാ മങ്കേഷ്‌ക്ക്റിന് ഇഷയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. “ വിവാഹത്തിൽ പങ്കെടുക്കാൻ എനിക്ക് വേണ്ടത്ര സുഖമില്ല എന്നത് പരിഗണിച്ച് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ചത് ഇതാണ്. എന്റെ ആശംസകൾ എപ്പോഴും ഇഷയ്‌ക്കും അവളുടെ ഭർത്താവ് ആനന്ദിനും ഒപ്പമുണ്ട്. അവർ അവരുടെ മാതാപിതാക്കളുടെ അഭിമാനമാകട്ടെ.” ലതാ മങ്കേഷ്ക്കർ ആശംസയ്‌ക്കൊപ്പം പറഞ്ഞു.
തുടർന്നായിരുന്നു ഇരുവർക്കുമായി ഗായത്രിമന്ത്രവും,ഗണേശസ്തുതിയും ആലപിച്ചത് . ഇന്ത്യൻ സൈന്യത്തിനും രാഷ്‌ട്രത്തിനുമുള്ള ആദരസൂചകമായി മയൂരേഷ് പൈ സംഗീതം നൽകിയ ‘സൗഗന്ധ് മുജെ ഈസ് മിട്ടി കി’ എന്ന ഗാനവും ലതാ മങ്കേഷ്ക്കർ അക്കാലത്ത് ആലപിച്ചിരുന്നു.
Comments