മുംബൈ: അന്തരിച്ച പ്രിയ ഗായിക ലതാ മങ്കേഷ്‌കറുടെ ഓർമ്മകളിലാണ് ഭാരതീയർ സ്വരമാധുര്യം കൊണ്ട് മാത്രമല്ല പെരുമാറ്റം കൊണ്ടും ലതാജി എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. പതിനായിരക്കണക്കിന് പാട്ടുകൾക്ക് ശബ്ദമായ ലതാജിയ്‌ക്ക് സംഗീതത്തിനൊപ്പം ക്രിക്കറ്റും പ്രിയപ്പെട്ടതായിരുന്നുവെന്ന് അറിയാത്ത ഇന്ത്യക്കാരില്ല എന്നു വേണം പറയാൻ.
ലതാജിയുടെ ക്രിക്കറ്റ് പ്രണയത്തിനെപറ്റി ഓർക്കുകയാണ് ബോളിവുഡ് നടിയും മുൻ ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുടെ പ്രിയതമയും ലതാജിയുടെ സുഹൃത്തുമായ ശർമിള ടാഗോർ.
ശർമിളയുടെ വാക്കുകളിലേയ്‌ക്ക്.
” സംഗീതം പോലെ ക്രിക്കറ്റും ലതാജിയ്‌ക്ക് എറെ പ്രിയപ്പെട്ടതായിരുന്നു എന്ന് അറിയാത്തവരല്ല നാം. ക്രിക്കറ്റ് ആസ്വാദക എന്നതിലുപരി ലതാജിയ്‌ക്ക ക്രിക്കറ്റിനെ പറ്റി നല്ല അറിവുണ്ടായിരുന്നു. പണ്ടൊരിക്കൽ ക്രിക്കറ്റിനെക്കുറിച്ച് ലതാജി എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ എനിക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. അപ്പോൾ ലതാജി നിങ്ങൾക്ക് എന്തുകൊണ്ട് ക്രിക്കറ്റിനെ കുറിച്ച് അറിയില്ലെന്ന് ചോദിച്ചു. അപ്പോൾ ഞാൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. എന്റെ ഭർത്താവ് ഒരു ക്രിക്കറ്റ് കളിക്കാരനാണ്, ഞാനല്ല. അതിന് ലതാജി തന്ന മറുപടിയായിരുന്നു ഏറെ രസകരം. എന്നിരുന്നാലും നിങ്ങൾ ക്രിക്കറ്റിനെക്കുറിച്ച് അറിഞ്ഞേ തീരു. അത്രയ്‌ക്കുണ്ടായിരുന്നു ലതാജിയ്‌ക്ക് ക്രിക്കറ്റിനോടുള്ള ഭ്രമം എന്ന് ശർമിള ഓർത്തെടുത്തു.
1883 ൽ ആദ്യമായി ലോകകപ്പിൽ മുത്തമിട്ട കപിലിനും കൂട്ടർക്കും വേണ്ടി ലതാജി തന്റെ സഹോദരൻ ഹൃദയനാഥ് മങ്കഷേകറിനൊപ്പം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ കച്ചേരി നടത്തി 25 ലക്ഷം രൂപ സമാഹരിച്ചത് ശർമിള അനുസ്മരിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിനെ സ്വന്തം മകനെപോലെ കാണുന്നതിനുള്ള ഒരു കാരണവും ക്രിക്കറ്റായിരുന്നുവെന്ന് ശർമിള പറയുന്നു.
Comments