കൊച്ചിയിലെ ഹോട്ടലിലേക്ക് പരാതിക്കാരിയേയും പെൺകുട്ടികളേയും കൊണ്ടുപോയിരുന്നു; സൈജു വിവാഹ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അഞ്ജലി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിലെ ഹോട്ടലിലേക്ക് പരാതിക്കാരിയേയും പെൺകുട്ടികളേയും കൊണ്ടുപോയിരുന്നു; സൈജു വിവാഹ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അഞ്ജലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 12:33 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ സൈജു എം തങ്കച്ചനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് അഞ്ജലി റീമ ദേവ്. സൈജു തങ്കച്ചൻ വിവാഹ വാഗ്ദാനം നൽകിയിരുന്നു. കൊച്ചിയിലെ ഹോട്ടലിലേക്ക് പരാതിക്കാരിയെയും പെൺകുട്ടികളെയും കൊണ്ടുപോയിരുന്നു. സൈജുവിന്റെ കൂട്ടുകെട്ടാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഇവർ ആരോപിക്കുന്നു. അഞ്ജലി റീമ ദേവ് കുറ്റം സമ്മതിയ്‌ക്കുന്ന ഫോൺ സന്ദേശം ജനം ടിവിയ്‌ക്ക് ലഭിച്ചു.

കൊച്ചിയിലെ നമ്പർ 18 ഹോട്ടലുമായുള്ള ബന്ധങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് അഞ്ജലിയുടെ വെളിപ്പെടുത്തൽ. കോഴിക്കോട് നിന്നും പരാതിക്കാരി ഉൾപ്പെടെയുള്ള യുവതികളെ കൊച്ചിയിലെത്തിച്ചത് താനായിരുന്നു. പക്ഷേ വഞ്ചിക്കപ്പെടുകയായിരുന്നു. സൈജു എം തങ്കച്ചന് പല യുവതികളുമായും ബന്ധമുണ്ടായിരുന്നു. അത് അറിഞ്ഞപ്പോൾ സൈജുവുമായി അകലം പാലിക്കാൻ ശ്രമിച്ചു. വിവാഹ വാഗ്ദാനം നൽകി സൈജു വീണ്ടും അടുക്കുകയായിരുന്നെന്നും അഞ്ജലി പറഞ്ഞു.

‘ ഇയാൾ ഇങ്ങനത്തെ ഡീലിങ് ഒക്കെ ഉള്ള വ്യക്തിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അയാൾ ആ സമയത്ത് ഒക്കെ എന്നെ കൊണ്ടുപോയിരുന്നത് ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണെന്ന് പറഞ്ഞിട്ടാണ്. സൈജുവിന്റെ ഫോൺ ചെക്ക് ചെയ്താൽ അറിയില്ലേ, ചാറ്റും കാര്യങ്ങളുമൊക്കെ. രണ്ട് കൊല്ലം മുന്നേ ഇയാൾ വീട്ടിൽ വന്ന് സംസാരിച്ചിരുന്നു. എനിക്കവളെ കെട്ടിച്ച് തരുമോ എന്ന് ചോദിച്ച്. സൈജുവുമായുള്ള ചാറ്റുകളൊക്കെ സ്‌ക്രീൻ ഷോട്ട് എടുത്ത് വച്ചിട്ടുണ്ട്. ഇയാൾ നല്ല ആർകിടെക്ടാണ്. ലുലു മാളിനകത്തെ പിസ ഹട്ട്, കെഎഫ്‌സി ഒക്കെ ഇയാൾ ചെയ്ത വർക്കാണ്. എന്റെ കയ്യിലുള്ള ചാറ്റുകൾ ഒക്കെ പരിശോധിച്ചാൽ മനസിലാകും’.

‘ എല്ലാവരേയും കൂട്ടിക്കൊണ്ടു വന്ന മീറ്റിങ്ങിന് ശേഷം വിളിച്ച് ചീത്ത പറഞ്ഞിരുന്നു. എന്തിനാണ് എല്ലാവരേയും കൂട്ടി കൊച്ചിയിലേക്ക് വരുന്നത്. വരണമെങ്കിൽ ഒറ്റയ്‌ക്ക് വന്നാൽ പോരേ. നിനക്ക് എത്ര എക്‌സ്‌പെൻസ് ആകും. നിനക്ക് എത്ര കിട്ടിയാലും നീ പഠിക്കില്ലല്ലോ എന്ന് പറഞ്ഞിട്ടാണ് ചീത്ത പറഞ്ഞത്. ഈ ചാറ്റുകളെല്ലാം എന്റെ കയ്യിലുണ്ട്. തിരിച്ചും ഞങ്ങൾ ഒരുമിച്ചാണ് വന്നത്. സൈജുവിന്റെ വണ്ടിയിലായിരുന്നു പോയിരുന്നത്. ഫ്രണ്ട് സീറ്റിൽ ഞാനും സൈജുവും. ബാക്കിൽ അവര് നാല് ആൾക്കാരും. എന്നിട്ടാണ് തിരിച്ച് വന്നത്. സൈജുവിന്റെ വാർത്ത വന്നപ്പോൾ ആകെ ഞെട്ടിപ്പോയിരുന്നു. കല്ല്യാണം കഴിച്ച് ജീവിക്കണമെന്നാണ് കരുതിയിരുന്നത്. പറയാൻ പറ്റാത്ത പല കാര്യങ്ങളും ആ ബന്ധത്തിൽ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അഞ്ജലി പറയുന്നു.

Tags: SAIJU THANKACHANANJALY REEMA DEVnumber 18 hotel
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies