കോഴിക്കോട് : ക്യാമ്പസിനകത്തെ ഹിജാബ് നിരോധനത്തിനെതിരെ വീണ്ടും പ്രതികരിച്ച് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇസ്ലാമിക വ്‌സ്ത്രധാരണത്തിന്റെ ഭാഗമാണ് ഹിജാബെന്നും അവർക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ മുസ്ലീം സ്ത്രീകൾക്ക് അവകാശമുണ്ടെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.
രാജ്യം അനുവദിച്ച സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഹിജാബ് നിരോധനം, വിവാഹപ്രായത്തിലെ മാറ്റം എന്നിവയിലെല്ലാം മതസ്വാതന്ത്യം ഹനിക്കപ്പെട്ടുവെന്നാണ് തങ്ങൾ അവകാശപ്പെടുന്നത്. ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണ്. ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാൻ മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ട്.
ഹിജാബിന്റെ പേരിൽ ആവശ്യമില്ലാത്ത ചർച്ചകൾ നടക്കുന്നു. ഹിജാബ് നിരോധനം, വിവാഹ പ്രായത്തിലെ മാറ്റം ഇവയിലെല്ലാം മത സ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്നും അദ്ദേഹം വാദിച്ചു. സമസ്ത പ്രവാസി സെൽ സംസ്ഥാന നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു മുത്തുക്കോയ തങ്ങൾ.
Comments