കോഴിക്കോട് ; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുമായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ്. ‘ മതം പറയാൻ ഇവിടെ പണ്ഡിതന്മാരുണ്ട്. ഗവർണർ അദ്ദേഹത്തെ ഏൽപിച്ച പണി ചെയ്താൽ മതി , മത വിശ്വാസമില്ലാത്ത, മതാചാരങ്ങൾ പാലിക്കാത്ത വ്യക്തി, മത നിയമങ്ങളിൽ അഭിപ്രായം പറയുകയോ ഖുർആൻ വ്യാഖ്യാനിക്കുകയോ വേണ്ട. ആർ എസ് എസിന്റെ താളത്തിനൊത്ത് തുള്ളുകയും രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്ന പ്രവണത മുൻപും ഗവർണറിൽനിന്ന് ഉണ്ടായിട്ടുണ്ടെന്നും കെപിഎ മജീദ് വിമർശിച്ചു
ശരീഅത്തിനെതിരായ ക്യാമ്പെയിനിൽ പങ്കെടുത്ത വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. ചരിത്രം ആവർത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത് . കേരളത്തിൽ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ല. മതേതര കേരളത്തെ വർഗീയമായി തരംതിരിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. കേരള ചരിത്രത്തിൽ ഇന്നേ വരെ ഒരു ഗവർണറും രാഷ്‌ട്രീയ വിവാദങ്ങളിൽ ഇടപെട്ടിട്ടില്ല. നിരന്തരം വിവാദമുണ്ടാക്കുന്നത് ആരിഫ് മുഹമ്മദ് ഖാൻ പതിവാക്കിയെന്നുമാണ് മജീദിന്റെ ആരോപണം
ഹിജാബ് വിവാദത്തിന് പിന്നില്‍ മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചന ആണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു . ഹിജാബ് വിഷയത്തില്‍ നേരത്തേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇസ്ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു, ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
Comments