കീവ്:രാജ്യത്തെ ഔദ്യോഗിക വെബ് സൈറ്റുകളടക്കം വലിയ സൈബർ ആക്രമണത്തിന് ഇരയായെന്ന് വെളിപ്പടുത്തി യുക്രെയ്ൻ. യുക്രയ്നിലെ സർക്കാർ വെബ്സൈറ്റുകളും ബാങ്കുകളുടെ സൈറ്റുകളിലും കഴിഞ്ഞ ദിവസം വലിയ സൈബർ ആക്രമണം ഉണ്ടായതായി യുക്രയ്ൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മന്ത്രി മെഖൈലോ ഫെഡോറോവാണ് വെളിപ്പെടുത്തിയത്.
രാജ്യം നേരിട്ട ഏറ്റവും വലിയ സൈബർ ആക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ സുരക്ഷയുടെ ഉത്തരവാദിത്വമുള്ള എല്ലാ ഉദ്യോഗസ്ഥരും ചേർന്ന് ആക്രമണത്തെ നേരിട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രെയ്നെ പരിഭ്രാന്തിയിലാക്കാനും സ്ഥിതിഗതികൾ പ്രശ്നത്തിലാക്കാനും മനപ്പൂർവ്വം ആസൂത്രണം ചെയ്തുള്ള ആക്രമണമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം യുക്രെയ്നിന്റെ ഔദ്യോഗിക വെബ്സൈറ്റുകളൊന്നും ഇത് വരെ സൈബർ ആക്രമണത്തിൽ നിന്ന് മുക്തമായിട്ടില്ലെന്നാണ് വിവരം. പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഇനിയും പുന: സ്ഥാപിക്കാനായിട്ടില്ലെന്നാണ് വിവരം.
അതേസമയം യുക്രെയ്നിൽ നടന്ന സൈബർ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് റഷ്യ രംഗത്തെത്തി.പ്രതീക്ഷിച്ചതുപോലെ, എല്ലാത്തിനും റഷ്യയെ കുറ്റപ്പെടുത്തുന്നത് ഉക്രെയ്ൻ തുടരുന്നുവെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ സൈബർ ആക്രമണം രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കുകളെയാണ് കാര്യമായി ബാധിച്ചത്.കഴിഞ്ഞ മാസവും സമാനമായ രീതിയിൽ വെബ് സൈറ്റുകൾക്കെതിരെ ആക്രമണം
Comments