ന്യൂഡൽഹി: യുദ്ധസമാന അന്തരീക്ഷം നിലനിൽക്കുന്ന യുക്രൈയ്‌നിലേക്കും തിരികേ യുമുള്ള വിമാനയാത്രാ നിയന്ത്രണം നീക്കി ഇന്ത്യ. റഷ്യയുടെ ആക്രമണ ഭീതി നില നിൽക്കുന്ന സാഹചര്യത്തിലാണ് യാത്രാവിലക്ക് നീക്കിയത്. യുക്രൈയ്‌നിലെ സ്ഥിതിഗതികൾ സമ്മർദ്ദത്തിലാക്കിയിട്ടുള്ളത് വിദ്യാർത്ഥികളെയാണ്. ഇവരെക്കൂടാതെയുള്ള ഇന്ത്യൻ പൗരന്മാർക്കും മടങ്ങേണ്ടതുണ്ട്. വിദ്യാർത്ഥികളടക്കം ഇരുപതിനായിരത്തിനടുത്ത് യാത്രക്കാർ ഇന്ത്യയിലേക്ക് അടിയന്തിരമായി മടങ്ങുകയാണ്.
യാത്രാ നിയന്ത്രണത്തിൽ വരുത്തിയിട്ടുള്ള ഇളവുകൾ ഏവർക്കും ആശ്വാസകരമാവും. യുക്രൈൻ-റഷ്യാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അവശ്യസേവനത്തിന് നിൽക്കേ ണ്ടവരൊഴിച്ച് വിദ്യാർത്ഥികളടക്കം എത്രയും വേഗം മടങ്ങണമെന്ന നിർദ്ദേശം വിദേശകാര്യ വകുപ്പ് എംബസി വഴി നൽകിയിരുന്നു.
കൊറോണ പ്രോട്ടോക്കോൾ പ്രകാരം 82 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഭാഗീകമായ ഇളവുകൾ കേന്ദ്ര വ്യോമയാന വകുപ്പ് അനുവദിച്ചിരുന്നു. ഈ മാസം 14-ാം തിയതി മുതൽ വിവിധരാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
കൊറോണ പ്രോട്ടോക്കോൾ പ്രകാരം വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ രണ്ടു വാക്‌സിനെടുത്തിട്ടുണ്ടെങ്കിലും ആർടിപിസിആർ ടെസ്റ്റ് എടുക്കുകയും ക്വാറന്റൈനിൽ പോകേണ്ടതും അനിവാര്യമായിരുന്നു. ഇതിൽ രണ്ടു ദിവസം മുന്നേ രണ്ടു വാക്‌സിനുകളും സ്വീകരിച്ചവർ ടെസ്റ്റ് ചെയ്യേണ്ടതില്ലെന്നതാണ് വരുത്തിയ മാറ്റം.
Comments