ദുബായ് : ഇന്ത്യ-യു എ ഇ.ഓൺലൈൻ ഉച്ചകോടി വെള്ളിയാഴ്ച നടക്കും. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെക്കും. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസർവ്വ സൈന്യാധിപൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുക്കും.
യു.എ.ഇയുടെ 50ാം വാർഷികവും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദിയും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മാസം നരേന്ദ്ര മോദി യു.എ.ഇ സന്ദർശിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഒമിക്രോൺ വ്യാപനം മൂലം യാത്ര റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓൺലൈൻ ഉച്ചകോടി നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സ്വതന്ത്ര വ്യാപാരക്കരാറിൽഒപ്പുവെക്കും. ഇരുരാജ്യങ്ങളിലെയും സാമ്പത്തിക, വ്യാപാര മന്ത്രാലയങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
സെപ്തംബറിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയോജിത സാമ്പത്തിക സഹകരണക്കരാർ തയാറാക്കിയിരുന്നു. ഇതിലെ ചർച്ചകൾക്ക് ശേഷമാണ് കരാർ ഒപ്പുവെക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏതെങ്കിലുമൊരു ഗൾഫ് രാജ്യവുമായി ഉണ്ടാക്കുന്ന സുപ്രധാന കരാറാണിത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇറക്കുമതി, കയറ്റുമതി നികുതികളിൽ ഗണ്യമായ കുറവുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാനും കഴിയും. യു.എ.ഇയിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന നയങ്ങളും കരാറിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2015, 2018, 2019 വർഷങ്ങളിൽ നരേദ്രമോദി യു.എ.സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ പലതവണ കൂടിക്കാഴ്ചയും നടത്തി.
Comments