ബംഗളൂരു : ഹിജാബിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കെ, മുസ്ലീം ശിരോവസ്ത്രം ധരിക്കുന്നത് മൗലികാവകാശമാണെന്ന് ന്യായീകരിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവ് ഷാഹിദ് നസീർ. എന്നാൽ കർണാടകയിൽ നടന്ന പ്രതിഷേധങ്ങളിൽ തന്റെ സംഘടനയ്ക്ക് പങ്കില്ലെന്നും ഷാഹിദ് പറഞ്ഞു .
ഹിജാബ് മൗലികാവകാശമാണ്. മുസ്ലീം പെൺകുട്ടികൾ കാലങ്ങളായി അത് ധരിക്കുന്നുണ്ട് . എന്നാൽ ഈ വിഷയത്തിൽ നടന്ന പ്രക്ഷോഭത്തിൽ പോപ്പുലർ ഫ്രണ്ടിന് പങ്കില്ല .മുൻകാലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ കുറ്റം ചുമത്തപ്പെട്ട സംഘടന ഒരു പ്രതിഷേധം പോലും സംഘടിപ്പിച്ചിട്ടില്ലെന്നും ഷാഹിദ് പറഞ്ഞു.
‘ ഇത് ബിജെപിയുടെ കളിയാണ്, 2023ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർ ആഗ്രഹിക്കുന്നു.അതുകൊണ്ടാണ് അവർ ഇപ്പോൾ ഈ വിഷയം ഉന്നയിച്ചത്, ഏതെങ്കിലും പെൺകുട്ടിയോ പെൺകുട്ടികളോ സംഘടനയെ സമീപിച്ചാൽ അത് മൗലികാവകാശമായതിനാൽ തങ്ങൾ അവരെ സഹായിക്കുമെന്നും ഷാഹിദ് പറഞ്ഞു.
ഈ വിഷയത്തിൽ കർണാടക ഹൈക്കോടതി ഹിജാബിന് അനുകൂലമായി വിധി പറയുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. ഇല്ലെങ്കിൽ തങ്ങൾ സുപ്രീം കോടതിയിൽ പോയി ഈ വിഷയത്തിൽ ജനാധിപത്യ രീതിയിൽ പോരാടും. ഇന്ത്യയിലെ എല്ലാവർക്കും ഇത് വ്യക്തമായിരിക്കണം, തങ്ങളുടെ പെൺകുട്ടിക്ക് 2 വയസ്സോ 3 വയസ്സോ ആകട്ടെ, അവൾ ഹിജാബ് ധരിക്കുകയും ഹിജാബ് ധരിച്ച് ജീവിതം നയിക്കുകയും ചെയ്യും. അന്താരാഷ്ട്ര നിയമത്തിന് പോലും ഹിജാബ് നീക്കം ചെയ്യാൻ കഴിയില്ല, ”ഷഹിദ് കൂട്ടിച്ചേർത്തു.
Comments