കോഴിക്കോട്:കാരശ്ശേരി കറുത്ത പറമ്പ് മോലി കാവിലെ സ്വകാര്യവ്യക്തിയുടെ കരിങ്കൽ ക്വാറി,സമീപ വീടുകൾക്ക് ഭീഷണിയാവുന്നുവെന്ന് പരാതി. ക്വാറിയിലെ വലിയ സ്ഫോടനത്തെ തുടർന്ന് ഈ ഭാഗത്തെ മിക്ക വീടുകളുടെയും ചുമരുകളും തറയുംവിണ്ടുകീറി അപകടാവസ്ഥയിലാണ്.
നിയന്ത്രിത അളവിൽ കൂടുതലും മറ്റ് അനധികൃത രീതിയിലുമാണ് ക്വാറിയിൽ സ്ഫോടനം നടത്തുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കുടി വെള്ളത്തിന് ഉപയോഗിക്കുന്ന കിണറുകളും ഇടിഞ്ഞു വീഴുന്ന തായും
ക്വാറിയിൽനിന്നുമുയരുന്ന കനത്ത പൊടി പ്രദേശത്തെ പലരെയും രോഗികൾ ആക്കിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
ജനവാസത്തിന് ഭീഷണിയായ നിലയിൽ ക്വാറിയിൽ നടത്തുന്നപാറ ഖനനത്തിന് നിയന്ത്രണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യ മുന്നയിച്ച് വില്ലേജ് അധികൃതരെ സമീപിച്ചെങ്കിലും മുഖം തിരിക്കുകയാണെന്നാണ് ആരോപണം
Comments