കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രധാനപ്രതി ദിലീപ് അടക്കമുള്ളവരുടെ മൊബൈൽഫോൺ പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചു. ഇതിന്റെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചില നിർണ്ണായക വിവരങ്ങൾ ഇതിലുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെ സഹോദരൻ പി.അനൂപിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് ചോദ്യം ചെയ്യും.
ഇതിന് ശേഷം ദിലീപിനേയും സഹോദരി ഭർത്താവ് ടി.എൻ.സുരാജ് എന്നിവരേയും ചോദ്യം ചെയ്യും. അതേസമയം ക്രൈംബ്രാഞ്ച് പ്രധാനമായും ആവശ്യപ്പെട്ട മൊബൈൽഫോൺ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ ഫോൺ ഒഴികെ ഉള്ളവയാണ് പരിശോധനയ്ക്ക് അയച്ചത്. കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ കോടതിയുടെ അനുമതിയോടെ വീണ്ടും ബംഗളുരുവിലെ ഫൊറൻസിക് സയൻസ് ലാബിലേക്ക് അയക്കും.
Comments