യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയ്‌ക്ക് ജനപിന്തുണയേറുന്നു. യുക്രെയ്‌നിൽ നടത്തിയ ഹിതപരിശോധനയിൽ 91 ശതമാനം ജനങ്ങളും സെലൻസ്‌കിയെ പിന്തുണച്ചു. റേറ്റിങ് സോഷ്യോളജിക്കൽ ഗ്രൂപ്പ് നടത്തിയ സർവേയിലാണ് സെലൻസ്‌കിയുടെ ജനപിന്തുണ വ്യക്തമാകുന്നത്. റഷ്യൻ സേനയ്‌ക്കെതിരായി യുക്രെയ്ൻ വിജയം നേടുമെന്നും സർവേയിൽ പങ്കെടുത്ത 70 ശതമാനം പേരും വിശ്വസിക്കുന്നു. ഇതിൽ തന്നെ 47 ശതമാനം പേർ യുക്രെയ്ൻ 100 ശതമാനം ഉറച്ച വിജയം നേടുമെന്നും, 23 ശതമാനം പേർ വിജയം നേടുമെന്നതിൽ വിശ്വസിക്കുന്നുവെന്നും പറയുന്നു.
ഡോൺട്‌സ്‌ക്, ലുഹാൻസ്‌ക് , ക്രിമിയൻ പെനിൻസുല ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്നും 18 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് സർവ്വേയിൽ പങ്കെടുത്തത്. ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ അന്തിമവിജയം യുക്രെയ്‌ന് ഒപ്പമാണെന്ന് ഭൂരിഭാഗം പേരും വിശ്വസിച്ചപ്പോൾ, 16 ശതമാനം പേർ റഷ്യൻ സേനയ്‌ക്കെതിരായ യുക്രെയ്‌ന്റെ വിജയത്തിൽ വിശ്വസിക്കുന്നില്ല. 15 ശതമാനം പേർ യുദ്ധത്തിൽ യുക്രെയ്ൻ വിജയിക്കുമെന്നോ പരാജയപ്പെടുമെന്നോ അഭിപ്രായപ്പെടുന്നില്ല. യുക്രെയ്ൻ വിജയം ഉറപ്പുപറയുന്നതിൽ 47 ശതമാനം പേർ
പ്രസിഡന്റിന്റെ നീക്കങ്ങളെ 91 ശതമാനം പേർ പിന്തുണയ്‌ക്കുമ്പോൾ 6 ശതമാനം പേർ സെലൻസ്‌കിയുടെ നയങ്ങളെ എതിർക്കുന്നവരാണ്. മൂന്ന് ശതമാനം പേർ ഇതിൽ അഭിപ്രായം പറയാൻ താത്പര്യപ്പെടാത്തവരാണ്. സെലൻസ്‌കിയുടെ ജനപ്രീതിയിൽ വൻ വർധനയാണ് ഉണ്ടായതെന്നാണ് സർവ്വേ പറയുന്നത്. മുൻപ് നടത്തിയ സർവ്വേകളുടേതിനെ അപേക്ഷിച്ച് സെലൻസ്‌കിയുടെ ജനപ്രീതിയിൽ മൂന്നിരട്ടി വർധനയാണ് ഉണ്ടായതെന്നും ഇവർ പറയുന്നു.
Comments