ന്യൂഡൽഹി : റഷ്യ- യുക്രെയ്ൻ യുദ്ധത്തിനിടയിലും രാജ്യത്ത് നിന്നും സ്വന്തം ജനതയെ ഒഴിപ്പിച്ചുകൊണ്ട് ലോകരാജ്യങ്ങൾക്ക് മാതൃകയാകുന്ന നരേന്ദ്ര മോദി സർക്കാരിനെ പ്രശംസിച്ച് സോഷ്യൽ മീഡിയിൽ. യുക്രെയ്നിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മോദി സർക്കാരിന്റെ ലക്ഷ്യം എല്ലാവരെയും സുരക്ഷിതമായി തിരിക എത്തിക്കുക എന്നതാണ്. ഇതിനായി ഉദ്യോഗസ്ഥർ അഹോരാത്രം കഷ്ടപ്പെടുകയാണ്. എന്നാൽ ഇന്ത്യ മാത്രമാണ് ഇത്തരത്തിൽ സ്വന്തം ആളുകളെ യുക്രെയ്നിൽ നിന്നും ഒഴിപ്പിക്കുന്നുള്ളൂ എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഓപ്പറേഷൻ ഗംഗ എന്ന പേരിൽ യുക്രെയ്നിന്റെ അയൽ രാജ്യങ്ങളിൽ വിമാനങ്ങൾ എത്തിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ രക്ഷാദൗത്യം നടത്തുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ,സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങൾ ഇതിൽ ഏർപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ 907 ഓളം പേരെയാണ് രാജ്യം രക്ഷിച്ചത്. യുക്രെയ്നിൽ നിന്നുള്ള രക്ഷാദൗത്യങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിക്കഴിഞ്ഞു.
മറ്റ് ലോകരാജ്യങ്ങൾ എല്ലാതന്നെ സ്വന്തം പൗരന്മാരെ കൈവിട്ടപ്പോഴും മോദി സർക്കാർ സ്വന്തം ആളുകളെ ചേർത്ത് പിടിക്കുകയാണ്. യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ 900 അമേരിക്കക്കാരാണ് കുടുങ്ങി കിടക്കുന്നത്. എന്നാൽ ഇനി യുഎസ് പൗരന്മരെ ഒഴിപ്പിക്കാൻ സാധിക്കില്ലെന്ന് വാഷിംഗ്ടൺ ഡിസി പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വകാര്യ മാർഗ്ഗങ്ങൾ വഴി യുക്രെയ്നിൽ നിന്നും രക്ഷപ്പെട്ടോളൂ എന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാവില്ലെന്നുമാണ് അമേരിക്ക പറയുന്നത്.
റഷ്യൻ സൈന്യം യുക്രെയ്ൻ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ബ്രിട്ടീഷ് എംബസി ഒരു സർക്കുലർ ഇറക്കിയിരുന്നു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് കോൺസുലർ ആക്സസ് നൽകാൻ കഴിയില്ലെന്നായിരുന്നു അറിയിപ്പ്. “ബ്രിട്ടീഷ് പൗരന്മാർ ഈ സാഹചര്യങ്ങളിൽ ഒഴിപ്പിക്കാൻ കോൺസുലർ പിന്തുണയോ സഹായമോ പ്രതീക്ഷിക്കരുത്.” എന്നും യുകെ നേരത്തെ വ്യക്തമാക്കിക്കഴിഞ്ഞു.
ഒഴിപ്പിക്കൽ സാധ്യമല്ലാത്തതിനാൽ എത്രയും വേഗം യുക്രെയ്ൻ വിടാൻ ജർമ്മൻ സർക്കാരും സ്വന്തം പൗരന്മാരെ അറിയിച്ചു. യുക്രെയ്നിലെ ബെർലിൻ അതിന്റെ എംബസി അടച്ചു. എന്നാൽ ഇന്ത്യൻ എംബസി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
ഏകദേശം 6,000 ത്തോളം ചൈനീസ് പൗരന്മാരാണ് യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താൻ ബെയ്ജിംഗ് സ്വന്തം പൗരന്മാർക്കായി ഒരു ചാർട്ടേഡ് വിമാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ചൈന ഒഴിപ്പിക്കൽ മാറ്റിവെക്കുകയായിരുന്നു. അതേസമയം ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്.
Comments