ന്യൂഡൽഹി : ‘ ദി കശ്മീർ ഫയൽസ് ‘ സിനിമ ഷിയാ മുസ്ലീങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് മൗലാന കൽബെ ജവാദ് .പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ ‘ദ കശ്മീർ ഫയൽസ്’ ചിത്രം മാർച്ച് 11 നാണ് റിലീസാകുക .
സിനിമയിൽ തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ഷിയ മുസ്ലീങ്ങൾ പറയുന്നു. അതേ സമയം ഈ രംഗം നീക്കം ചെയ്യാൻ വിവേക് അഗ്നിഹോത്രി തയ്യാറാകില്ലെന്നാണ് റിപ്പോർട്ട് .
ഷിയ പുരോഹിതൻ മൗലാന കൽബെ ജവാദാണ് സിനിമയെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരിക്കുന്നത് . ചിത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂറിന് മൗലാന കൽബെ കത്തയച്ചു. ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തെ സിനിമയിലൂടെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് മൗലാന കൽബെ പറഞ്ഞു.
കശ്മീരി ഹിന്ദുക്കളുടെ കൂട്ടക്കൊലയിൽ ആയത്തുള്ള ഖമേനിയുടെ അനുയായികൾക്ക് പങ്കുണ്ടെന്ന് കാണിക്കാനാണ് സിനിമ ശ്രമിച്ചതെന്ന് കൽബെ പറയുന്നു . ഇത് തികച്ചും തെറ്റാണ്. ചിത്രത്തിലെ ഈ ആക്ഷേപകരമായ ഭാഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓൾ ഇന്ത്യ ഷിയ പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറിയും മുസ്ലീം പുരോഹിതനുമായ മൗലാന യാസൂബ് അബ്ബാസും എതിർപ്പ് ഉന്നയിക്കുകയും വിവാദ രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ലോകത്തിലെ ഏത് കോടതിയിലും, ഏത് സമ്മേളനത്തിലും, ഏത് ഫോറത്തിലും, ഏത് പ്ലാറ്റ്ഫോമിലും, തനിക്ക് ഈ സിനിമയുടെ ഓരോ ഷോട്ടും, ചിത്രീകരിക്കാമെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി പറഞ്ഞു . ‘ ഡയലോഗിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്, നൂറ് റഫറൻസുകൾ കൊണ്ട് എനിക്ക് ഇത് തെളിയിക്കാൻ കഴിയും. സാരമില്ല. നിങ്ങൾക്ക് ഫത്വ പോലുള്ള വലിയ യുദ്ധങ്ങൾ ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് 10-12 നിയമപരമായ കേസുകളിൽ പോരാടാനുമാകും.‘ അദ്ദേഹം പറഞ്ഞു .
1990-ലെ കശ്മീരി താഴ്വരയിൽ നിന്നുള്ള കാശ്മീരി പണ്ഡിറ്റ് അഭയാർഥികളുടെ പലായനവും , അതിനെ തുടർന്നുള്ള ദുരവസ്ഥയുമാണ് സിനിമ ചിത്രീകരിക്കുന്നത്.
Comments