വാർസോ: ചാരവൃത്തിയുടെ പേരിൽ റഷ്യൻ വംശജനായ സ്പാനിഷ് പൗരൻ പോളണ്ടിൽ പിടിയിൽ. വിദേശ രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിച്ചയാളാണ് പിടിയിലായതെന്ന് അന്താരാഷ്‌ട്ര സുരക്ഷാ ഏജൻസി റിപ്പോർട്ട് ചെയ്തു. പോളണ്ട്-യുക്രെയ്ൻ അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
റഷ്യയുടെ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ ഏജന്റാണിയാൾ. പോളണ്ട് അതിർത്തിക്കടുത്തുള്ള പ്രിശമിഷൽ പ്രദേശത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. യൂറോപ്പിലും മറ്റും രാജ്യങ്ങളിലും സഞ്ചരിച്ച് റഷ്യയ്‌ക്കായി ചാരവൃത്തി ചെയ്യുകയായിരുന്നു ഇയാൾ. യുക്രെയ്ൻ-റഷ്യ യുദ്ധത്തിലും സൈനികർക്കായി ഇയാൾ രഹസ്യമായി വിവരങ്ങൾ എത്തിച്ച് നൽകിയിരുന്നതായി അന്താരാഷ്‌ട്ര സുരക്ഷാ ഏജൻസി റിപ്പോർട്ട് ചെയ്തു.
പോളണ്ട് അതിർത്തിയിൽ നിന്നും യുക്രെയ്‌നിലേയ്‌ക്ക് കടക്കാൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലാവുന്നത്. റഷ്യൻ സൈന്യത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇയാൾ യുക്രെയ്‌നിലേയ്‌ക്ക് പുറപ്പെടാൻ തീരുമാനിച്ചത്. ഇയാളെ മൂന്ന് മാസം വരെ കസ്റ്റഡിയിൽ വെയ്‌ക്കുമെന്നും ശേഷം കോടതിയിൽ ഹാജരാക്കുമെന്നും അന്തരാഷ്‌ട്ര സുരക്ഷാ ഏജൻസി അറിയിച്ചു.
Comments