ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ വാദ്രയും. എട്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരും ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്. മാർച്ച് ഏഴിനാണ് യുപിയിൽ അവസാനവട്ട തെരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് എത്തിയപ്പോഴാണ് ഇരുവരും വാരാണസിയിൽ എത്തിയത്. വിമാനം ഇറങ്ങിയ ഇരുവരും നേരെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. ഇവിടെ നിന്നും പ്രചാരണത്തിനായി ഇരുവരും പിണ്ഡാരയിലേക്ക് പോയി.
കോൺഗ്രസ് നേതാവ് അജയ് റായ്‌ക്ക് വേണ്ടിയാണ് രാഹുലും പ്രിയങ്കയും പിണ്ഡാരയിൽ എത്തിയത്. ബിജെപി എംഎൽഎ അവദേശ് സിംഗ് ആണ് അജയ് റായ്‌ക്ക് എതിരായ് മത്സരിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലും, പ്രിയങ്കയും ക്ഷേത്രത്തിൽ എത്തുന്നത്. ഹിന്ദു ഭൂരിപക്ഷ മേഖലയാണ് പിണ്ഡാര. തിരഞ്ഞെടുപ്പിൽ ഹിന്ദുക്കളുടെ സിമ്പതി നേടിയെടുക്കുകയും ഇതിലൂടെ ഇരുവരുടെയും ലക്ഷ്യമാണ്.
Comments