കീവ്: നാറ്റോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. യുക്രെയ്‌നിൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ വിമർശനം. യുക്രെയ്‌നിലെ ഗ്രാമങ്ങളും നഗരങ്ങളും ഇല്ലാതാക്കാൻ റഷ്യയ്‌ക്ക് നാറ്റോ പച്ചക്കൊടി കാണിച്ചിരിക്കുകയാണെന്ന് സെലൻസ്‌കി ആരോപിച്ചു.
ആക്രമണങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുമെന്ന് ഉറപ്പായിട്ടും യുക്രെയ്‌ന് മേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കാൻ നാറ്റോ തയ്യാറായില്ല. റഷ്യൻ ആക്രമണം ചെറുക്കാൻ ഇത്തരമൊരു നീക്കം നാറ്റോയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യുക്രെയ്ൻ നേരത്തേയും ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു നീക്കം ഉണ്ടായാൽ യുദ്ധം യൂറോപ്പിലേക്ക് മുഴുവൻ വ്യാപിക്കുമെന്ന വിലയിരുത്തലിലാണിത്. സെലൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യുന്നുണ്ട്.
അതേസമയം പത്താം ദിവസവും യുക്രെയ്‌നിൽ യുദ്ധം രൂക്ഷമായി തുടരുകയാണ്. കീവിൽ വീണ്ടും ഷെല്ലാക്രമണം ഉണ്ടായി. മരിയുപോൾ റഷ്യ തകർത്തതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ആണവ ഭീകരവാദമാണ് റഷ്യയുടേതെന്ന് യുക്രെയ്ൻ പ്രതിനിധി പറഞ്ഞു. റഷ്യൻ ആക്രമണം മനുഷ്യത്വത്തിനെതിരായ ആക്രമണമാണെന്നും യുക്രെയ്ൻ വിമർശിച്ചു.
Comments