മോസ്‌കോ: ബലറൂസിലേയ്‌ക്ക് ഒഴികെയുള്ള് മറ്റ് എല്ലാ അന്താരാഷ്‌ട്ര വിമാന സർവീസുകളും നിർത്തിവെച്ചതായി റഷ്യയുടെ ദേശീയ വിമാന കമ്പനിയായ എയ്‌റോഫ്‌ളോട്ട് അറിയിച്ചു. മാർച്ച് 8 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പ്രവർത്തിക്കില്ലെന്ന് എയ്‌റോഫ്‌ളോട്ട് വ്യക്തമാക്കി. നേരത്തെ എയ്‌റോഫ്‌ളോട്ട് തങ്ങളുടെ എല്ലാ യൂറോപ്യൻ സർവീസുകളും നിർത്തലാക്കിയിടുന്നു. അതിനുപിന്നാലെയാണ് ഈ നീക്കം.
അതേസമയം, റഷ്യ വെടിനിർത്തൽ പാലിക്കുന്നില്ലെന്നാണ് യുക്രെയ്ൻ പറയുന്നത്. മരിയുപോളിൽ പലയിടത്തും റഷ്യ ആക്രമണം തുടരുകയാണ്. ഷെല്ലിങ് നിർത്താത്ത ഇടത്ത് എങ്ങനെ ആളുകൾ പുറത്തിറങ്ങുമെന്ന് മരിയുപോൾ മേയർ ചോദിച്ചു. എന്നാൽ, മാനുഷിക ഇടനാഴി സുരക്ഷിതമാണെന്നും ഒഴിപ്പിക്കൽ മനപ്പൂർവ്വം തടസ്സപ്പെടുത്തുകയാണ് യുക്രെയ്‌നെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് കുറ്റപ്പെടുത്തി.
ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നടന്ന ചർച്ചയിലാണ് മരിയുപോളിൽ നിന്നും വോൾനൊവാകയിൽനിന്നും സാധാരണക്കാർക്ക് രക്ഷപ്പെടാൻ ആറ് മണിക്കൂർ നേരം വെടിനിർത്തൽ പ്രഖ്യാപിക്കാൻ ധാരണയായത്. എന്നാൽ ഈ വാക്ക് റഷ്യ ലംഘിച്ചുവെന്നാണ് യുക്രെയ്ൻ പറയുന്നത്.
Comments