എറണാകുളം: അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. പത്ത് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടി. സംഭവത്തിൽ കീഴ്മാട് സ്വദേശി അഖിൽരാജ്, കരുമാലൂർ സ്വദേശി ഷാഹുൽ ഹമീദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
നോർത്ത് പറവൂരിൽ നിന്ന് രണ്ടര കിലോ കഞ്ചാവും ഒൻപത് ഗ്രാം ഹാഷിഷുമാണ് പിടിച്ചെടുത്തത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറിൽ നിന്നും പ്രതികളിലൊരാളുടെ വാടക വീട്ടിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. അങ്കമാലിയിൽ ഒരു ഫ്‌ളാറ്റിൽ നിന്നും ലഹരി കണ്ടെത്തിയിരുന്നു. മുനമ്പം ഡിവൈഎസ്പി എസ്. ബിനുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
കഴിഞ്ഞ രണ്ട് ദിവമായി എറണാകുളം ജില്ലയിൽ നടത്തിയ പരിശോധനയിൽ 32 കേസുകൾ രജിസ്റ്റർ ചെയ്തതായും 36 പേർക്കെതിരെ കേസെടുത്തതായും പോലീസ് വ്യക്തമാക്കി. അന്വേഷണ സംഘത്തിൽ പറവൂർ ഇൻസ്‌പെക്ടർ ഷോജോ വർഗ്ഗീസ്, എസ്.ഐമാരായ പ്രശാന്ത് പി നായർ, ബിജു സി.ആർ, എഎസ്‌ഐ അഭിലാഷ്, പോലീസുകാരായ ശരത് ബാബു, ബ്രിജിൻ, സൂരജ്, ആസാദ്, ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്.
Comments