തിരുവനന്തപുരം: കേരളത്തിൽ സാമൂഹിക അരാജകത്വവും അരക്ഷിതാവസ്ഥയും നടമാടുന്നതായി ഭാരതീയ വിചാരകേന്ദ്രം. ഗുണ്ടാസംഘങ്ങളുടെയും കൊടുംകുറ്റവാളികളുടെയും വിഹാരകേന്ദ്രമായി കേരളം മാറിക്കഴിഞ്ഞു.
ഇതിനെതിരെ സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹം ഉയർന്നുവരണമെന്നും ബോധവൽക്കരണവും സാമൂഹിക ഇടപെടലും നടത്തണമെന്നും ഭാരതീയ വിചാരകേന്ദ്രം പ്രതിനിധിസഭ ആവശ്യപ്പെട്ടു.
കൊലപാതവും കൂട്ടബലാൽസംഗവും സ്ത്രീപീഡനം, ബാലപീഡനം, ക്വട്ടേഷൻ ഇടപാടുകൾ എന്നിവ മുൻപെങ്ങുമില്ലാത്തവണ്ണം സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്. അക്രമിസംഘം ഒരാളെ കൊലപ്പെടുത്തി കാൽവെട്ടിയെടുത്ത് ഇരുചക്രവാഹനത്തിൽ നഗരത്തിലൂടെ സഞ്ചരിച്ചത് കുറ്റവാളികളുടെ മനോനില എത്രഅപകടകരമാണെന്നതിന്റെ സാക്ഷ്യമാണ്.
മദ്യം മയക്കുമരുന്ന് ഉപയോഗം അനിയന്ത്രിതമായി വർധിച്ചു. മദ്യംസർക്കാർ പ്രോത്സാഹിപ്പിക്കുന്നു, ലഹരി വിൽപ്പന ചില സംഘങ്ങളുടെ നിയന്ത്രണത്തിലാണ്. ലഹരി കൊടുത്ത് മയക്കി പെൺകുട്ടികളെ പീഡനത്തിനും ലൗജിഹാദ് ഉൾപ്പെടെ മതംമാറ്റത്തിനും ഉപയോഗിക്കുന്നു. കൂട്ടആത്മഹത്യയും കൊലപാതകവും പെരുകുന്നു.
ലഹരി മാഫിയയും ഭീകരരും കൈകോർത്തു നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് ഭരണകൂടം ഒത്താശചെയ്യുകയാണ്. നവകേരളം സ്വപ്‌നം കാണുന്നവർ കേരളം നശിക്കുന്നത് കാണുന്നില്ലെന്നും ഭാരതീയവിചാരകേന്ദ്രം പ്രമേയത്തിലൂടെ വ്യക്തമാക്കി.
Comments