ന്യൂഡൽഹി: കീവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിംഗ് യുക്രെയ്ൻ അതിർത്തി കടന്നു. ഇന്ത്യയിലെ നയതന്ത്രജ്ഞർക്കൊപ്പം റോഡ് മാർഗമാണ് ഹർജ്യോത് യുക്രെയ്ൻ കടന്ന് പോളണ്ടിൽ എത്തിയത്. ഇന്ന് വൈകിട്ട് ആറ് മണിയോടെ ഹർജ്യോത് ഡൽഹിയിലെത്തുമെന്നാണ് അധികൃതർ അറിയിച്ചത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മറ്റ് ഇന്ത്യക്കാർക്കൊപ്പമാണ് ഹർജ്യോത് തിരികെ എത്തുന്നത്.
Harjiot Singh, who sustained bullet injuries in Kyiv, being escorted to IAF's special aircraft, that will bring him and other Indians back to India from Poland.#UkraineRussianWar pic.twitter.com/0TYtVJVkUn
— ANI (@ANI) March 7, 2022
റഷ്യൻ ആക്രമണം ആരംഭിച്ച യുക്രെയ്‌നിലെ കീവിൽ നിന്ന് ഫെബ്രുവരി 27ന് സുരക്ഷിത മേഖലയിലേയ്‌ക്ക് കാറിൽ പോകുമ്പോഴാണ് ഹർജ്യോതിന് തോളിൽ വെടിയേറ്റത്. കാലിനും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് കീവിലെ ആശുപത്രിയിൽ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയതായി അധികൃതർ അറിയിച്ചിരുന്നു. നിലവിൽ ഹർജ്യോതിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഡൽഹി ഛത്തർപൂർ സ്വദേശിയാണ് ഹർജ്യോത് സിംഗ്. അക്രമത്തിൽ ഹർജ്യോതിന് പാസ്‌പോർട്ട് അടക്കം നഷ്ടമായിരുന്നു. ഹർജ്യോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും നാട്ടിലേയ്‌ക്ക് ഉടൻ എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
Comments