കൊച്ചി: സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരായ ലൈംഗിക പീഡന കേസിൽ അതിജീവിതയ്‌ക്ക് ഒപ്പമാണെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. സംഭവത്തിൽ ലിജു കൃഷ്ണ സംഘടനയിൽ താൽക്കാലികമായി എടുത്ത അംഗത്വം റദ്ദാക്കിയെന്നും ഫെഫ്ക അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ലിജു കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിവിൻ പോളിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു.
പടവെട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാക്കനാട് ഇൻഫോപാർക്ക് പോലീസ് കണ്ണൂരിലെത്തി സംവിധായകനെ കസ്റ്റഡിയിലെടുത്തത്.
സിനിമാ നിർമ്മാണ ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുത്ത വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചിരുന്നു.
ആർത്തവ സമയത്ത് തനിക്ക് നേരെ അയാൾ ബലപ്രയോഗം നടത്തി. അതുമൂലം തനിക്ക് ക്ഷതം സംഭവിച്ചു.ആശുപത്രിയിൽ എത്തിക്കണം എന്ന് ആവശ്യപ്പെട്ടങ്കിലും അയാൾ അതിന് തയ്യാറായില്ല എന്ന് യുവതി കൂട്ടിച്ചേർത്തു.സിനിമാ മേഖലയിലെ ഉത്തരവാദിത്തപ്പെട്ടവരെയെല്ലാം ഇക്കാര്യങ്ങൾ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും സിനിമാമേഖലയിൽ പരാതി പരിഹാര സെല്ലില്ലാത്തത് സങ്കടകരമാണെന്നാണ് പരാതിക്കാരിയുടെ ആരോപണം.
Comments