ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന എക്‌സിറ്റ് പോൾ പ്രവചനത്തിനിടെ എസ്പിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കോൺഗ്രസ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിക്ക് പിന്തുണ നൽകാൻ തയ്യാാണന്ന് കോൺഗ്രസ് നേതാവ് റാഷിദ് അൽവി പറഞ്ഞു. ‘എസ്പിക്ക് ഞങ്ങളുടെ സഹായം ആവശ്യമെങ്കിൽ ഞങ്ങൾ അവരോടൊപ്പം നിൽക്കും’. ‘അഖിലേഷ് മുഖ്യമന്ത്രിയാകും’ എന്ന് ഉറപ്പാണെങ്കിൽ എസ്പിക്ക് പിന്തുണയും നൽകുമെന്നും ആൽവി വ്യക്തമാക്കി. പഞ്ചാബിനെക്കുറിച്ച് സംസാരിച്ച കോൺഗ്രസ് നേതാവ് ‘ആഭ്യന്തര സംഘർഷം’ ഫലത്തെ ബാധിച്ചേക്കാമെന്നും സമ്മതിച്ചു.
എക്‌സിറ്റ് പോളുകൾക്ക് വ്യത്യാസങ്ങളുണ്ട്, അതിനാൽ ഏതാണ് വിശ്വസിക്കേണ്ടത്. അഖിലേഷ് യുപി മുഖ്യമന്ത്രിയാകും. എസ്പിക്ക് ഞങ്ങളുടെ സഹായം ആവശ്യമെങ്കിൽ ഞങ്ങൾ അവർക്കൊപ്പം നിൽക്കും. ഉത്തരാഖണ്ഡിൽ ബിജെപി ഒരു ജോലിയും ചെയ്തില്ല. പകരം അവർ മുഖ്യമന്ത്രിമാരെ മാറ്റുകയായിരുന്നു. ഗോവയിലും ഉത്തരാഖണ്ഡിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കും. പഞ്ചാബിൽ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ അതിന് എന്നെയും പാർട്ടിയെയും കുറ്റപ്പെടുത്തും. ആരോപണങ്ങളും പ്രസ്താവനകളും ആഭ്യന്തരസംഘർഷവും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചേക്കാം റാഷിദ് അൽവി കൂട്ടിച്ചേർത്തു.
എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനും അമ്മാവൻ ശിവ്പാൽ യാദവിനും എതിരെ ആരെയും സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് വോട്ടെടുപ്പിന് മുമ്പ് കോൺഗ്രസ് തീരുമാനിച്ചിരുന്നു. മുൻ യുപി മുഖ്യമന്ത്രിയായ അഖിലേഷ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും കർഹാലിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. മുലായം സിംഗ് യാദവിന്റെ തട്ടകമായ മെയ്ൻപുരി ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന മണ്ഡലമാണ് കർഹാൽ്.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും, അതേസമയം 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ വന്ന് 37 വർഷത്തിനിടയിൽ ആദ്യമായി തുടർച്ചയായ രണ്ടാം തവണ മുഖ്യമന്ത്രിയാകുന്ന നേതാവായി മാറും. എന്നാൽ സമാജ്‌വാദി പാർട്ടിയുടെ സീറ്റുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്.
ഉത്തർപ്രദേശിലെ 403 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി (ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ) നടന്നു. ബിജെപി, സമാജ്‌വാദി പാർട്ടി, ബിഎസ്പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന രാഷ്‌ട്രീയ പാർട്ടികൾ.
Comments