ഓമനത്തമുള്ള ഒരു നായയുടെ ചിത്രം അൽപം ഭയപ്പെടുത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒറ്റനോട്ടത്തിൽ നായയുടെ തല വെട്ടി മതിലിൽ വെച്ചതായാണ് തോന്നുക. നായയോട് ചെയ്ത ക്രൂരതയെന്ന് വിലയിരുത്തി നിരവധി പേർ ഈ ചിത്രം കണ്ട് സങ്കടപ്പെടുകയും ചെയ്തു. എന്നാൽ ചിത്രത്തിന് പിന്നിലുള്ള സത്യാവസ്ഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കാഴ്ചക്കാർക്ക് തോന്നുന്നത് പോലെ നായയ്‌ക്ക് ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് നായയുടെ ഉടമസ്ഥൻ വ്യക്തമാക്കി. തെളിവായി നായയുടെ ഏറ്റവും പുതിയ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.
പിന്നെ എന്തുകൊണ്ടാണ് ആദ്യ ചിത്രം കണ്ട് ആളുകൾ തെറ്റിദ്ധരിച്ചതെന്ന ചോദ്യമാണ് ശേഷിക്കുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പ്രതിഭാസം മൂലം കാഴ്ചക്കാർ തെറ്റിദ്ധരിക്കപ്പെട്ടതാണ് കാരണം.
ഒരു മതിലിന് മുകളിൽ നായ തലകയറ്റി വെച്ചിട്ടുണ്ടെങ്കിലും ബാക്കി ശരീരം അവിടെത്തന്നെയുണ്ട്. എന്നാൽ ക്യാമറയിൽ ചിത്രം പകർത്തിയ ആംഗിളിന്റെ പ്രത്യേക കൊണ്ട് ഒപ്റ്റിക്കൽ ഇല്യൂഷൻ സംഭവിക്കുകയായിരുന്നു. ഇതുമൂലം നായയുടെ തലയ്‌ക്ക് ചുവടെയുള്ള ശരീരഭാഗം കാണാൻ സാധിച്ചില്ല. ഇതോടെ നായയ്‌ക്ക് ശിരച്ഛേദം സംഭവിച്ചതായി കാഴ്ചക്കാർക്ക് തോന്നുന്നു.
യുഎസിലെ ബാൽട്ടിമോർ സ്വദേശിയാണ് നായയുടെ ഉടമസ്ഥൻ. ഹസ്‌കി-ഗോൾഡൽ റിട്രീവർ ക്രോസ് ഇനത്തിൽപ്പെട്ട തന്റെ രണ്ട് വയസുകാരനായ നായയുടെ ചിത്രമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ മൂലം വൈറലായത്.
യഥാർത്ഥ ചിത്രമെങ്ങിനെയെന്ന് ചുവടെ കാണാം..
















