ന്യൂഡൽഹി: ബിജെപി നാല് സംസ്ഥാനങ്ങളിലുണ്ടാക്കിയ നേട്ടത്തിൽ പരിഭ്രമിക്കരുതെന്ന ആശ്വാസവാക്കുകളുമായി പ്രശാന്ത് കിഷോർ. ട്വിറ്ററിലൂടെ നടത്തിയ പ്രശാന്ത് കിഷോറിന്റെ വിശകലനമാണ് ചർച്ചയാകുന്നത്. താനടക്കം നേതാക്കളെ തീരുമാനിക്കുകയും തിരഞ്ഞെടുപ്പ് പോരാട്ടം പ്ലാൻ ചെയ്തിട്ടും പരാജയപ്പെട്ടതിന് പിന്നാലൊണ് ട്വീറ്റ്. കോൺഗ്രസ് തുത്തെറിയ പ്പെട്ടതും തൃണമൂലിനെ നിലയുറപ്പിക്കുന്നതിൽ പരാജയപ്പെട്ടതും മറച്ചുവെച്ചാണ് രാഷ്‌ട്രീയ രംഗത്തെ തന്ത്രശാലിയെന്ന് വിശേഷിപ്പിക്കുന്ന പ്രശാന്ത് കിഷോർ ജനങ്ങൾക്കായി പ്രസ്താവനയിറക്കിയത്.
നരേന്ദ്രമോദിയുടെ പ്രസംഗം ഇന്ത്യയൊട്ടാകെ ഇന്നലെവൻ പ്രതികരണവും ആത്മവിശ്വാസ വുമാണ് ബിജെപി അണികൾക്ക് നൽകിയത്. ഇതാണ് പ്രശാന്തിനെക്കൊണ്ട് ഉടൻ പ്രതികരി ക്കാൻ പ്രേരിപ്പിച്ചത്. കർഷക സമരത്തിന് ശേഷം ഉടനുണ്ടായ തിരഞ്ഞെടുപ്പുകളിൽ ഒരിടത്തുപോലും അത്തരം വിഷയം പറഞ്ഞ് വോട്ട് നേടാൻ പ്രതിപക്ഷങ്ങൾക്ക് സാധിച്ചില്ലെന്ന സത്യവും പ്രശാന്തടക്കമുള്ളവരെ ഇരുത്തിചിന്തിപ്പിക്കുകയാണ്.
തന്റെ ട്വീറ്റിലൂടെ പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടത്തിയ പരാമർശങ്ങളാണ് നിലവിൽ ചർച്ചയാകുന്നത്. നരേന്ദ്രമോദി പറയുന്ന പോലെ 2024ൽ ഒന്നും സംഭവിക്കില്ല. നിലവിലുണ്ടായ സംസ്ഥാനങ്ങളിലെ ചലനമല്ല ലോക്‌സഭയിൽ പ്രതിഫലി ക്കാൻ പോകുന്നത്. നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ വീഴരുതെന്നും പ്രശാന്ത് ആവർത്തി ക്കുന്നു.
ഉത്തർപ്രദേശിന്റെ ചരിത്രത്തിലാദ്യമായി ഭരിക്കുന്ന പാർട്ടി തുടർച്ചയായി അധികാരം പിടിച്ചുവെന്നതിന് ഉത്തരം നൽകാതെയാണ് പ്രശാന്ത് കിഷോർ മറുപടി പറയുന്നതെന്ന് ബിജെപി പരിഹസിച്ചു. 2001ൽ ഗുജറാത്തിൽ നരേന്ദ്രമോദി അധികാരത്തിലേറിയത് മുതലുള്ള സംഭവങ്ങൾ ആരും മറക്കരുതെന്നും ബിജെപി മറുപടി നൽകി. 2017ൽ ബിജെപി പിടിച്ച സംസ്ഥാനങ്ങളുടെ ശക്തി ലോക്‌സഭയിൽ 2019ൽ പ്രതിഫലി ക്കില്ലെന്ന പറഞ്ഞവരെവിടെപോയി. ഇതാ 2022ൽ ബിജെപി വീണ്ടും മുന്നേറിയിരിക്കുന്നു. ഇതേ ഫലം 2024ൽ ലോക്‌സഭയിലുണ്ടാകില്ലേ. നരേന്ദ്രമോദിയുടെ ഇന്നലത്തെ പ്രസംഗത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തത്.
കേന്ദ്രം ഭരിക്കുന്ന പാർട്ടി ആരായാലും ഉത്തർപ്രദേശ് നിർണ്ണായകമാണെന്ന ചരിത്രം ആരും മറക്കരുതെന്ന് നിയമസഭാ വിജയം തെളിയിക്കുകയാണ്. 20 കോടി ജനങ്ങളുള്ള സംസ്ഥാനം.80 ലോക്‌സഭാ സീറ്റുകൾ. ഇവിടെയാണ് ബിജെപി വീണ്ടും അധികാരത്തിലേറിരിക്കുന്നത്. 2014ലെ 282 സീറ്റുനേട്ടത്തിലും 2019ലെ 303 സീറ്റുനേട്ടത്തിലും നട്ടെല്ലായി നിന്നത് ഉത്തർപ്രദേശ് നൽകിയ 71, 62 എന്നീ സീറ്റുനിലയാണെന്നും ബിജെപി ഘടകങ്ങൾ തെളിവായി നിരത്തുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ ഉത്തർപ്രദേശിനെ തന്നെ മുറുകെ പിടിക്കുന്ന മോദിയുടെ വാരാണസി മാജിക്കിനെ തളർത്താൻ രണ്ടു തവണയും സാധിക്കാ ത്തതിനും ഉത്തരം നൽകാൻ പ്രശാന്ത് കിഷോറിന് സാധിക്കുന്നില്ലെന്നും ബിജെപി പറഞ്ഞു.
Comments