കീവ്: യുക്രെയ്‌നിൽ അധിനിവേശം ശക്തമാക്കി റഷ്യ. രാജ്യത്ത് കുടുങ്ങികിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായി ഏതാനും മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, പൂർവ്വാധികം ശക്തിയോടെയാണ് റഷ്യ ഇപ്പോൾ തിരിച്ചടിക്കുന്നത്. യുക്രെയ്ൻ നഗരമായ മെലിറ്റപോളിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയി. മെലിറ്റോപോൾ മേയർ ഇവാൻ ഫെഡോറോവിനെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയെന്നാണ് ആരോപണം. സംഭവത്തിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
‘ മെലിറ്റോപോൾ മേയറെ തട്ടിക്കൊണ്ടുപോയ റഷ്യൻ നടപടി ജനാധിപത്യത്തിനെതിരായ യുദ്ധമാണ്. ജനാധിപത്യ രാജ്യങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്കെല്ലാം ഇതിനെക്കുറിച്ച് 100 ശതമാനം ബോധ്യമുണ്ടാകും. റഷ്യൻ അധിനിവേശക്കാരുടെ പ്രവർത്തനങ്ങൾ ഐഎസ്‌ഐഎസ് തീവ്രവാദികളുടേതിന് സമാനമാണെന്നും’ സെലൻസ്‌കി വിമർശിച്ചു.
❗ Warning ❗
A group of 10 occupiers kidnapped the mayor of #Melitopol (Zaporizhzhya region) Ivan Fedorov. He refused to cooperate with the enemy.#StopRussia #StopPutin
👇 pic.twitter.com/nV6OPlbGfh— Verkhovna Rada of Ukraine (@ua_parliament) March 11, 2022
മെലിറ്റോപോൾ നഗരം ഇപ്പോൾ പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലാണുള്ളത്. ഇവിടെ നിന്നാണ് മേയറെ തട്ടിക്കൊണ്ടു പോയത്. 10 റഷ്യൻ സൈനികരെത്തിയാണ് മേയറെ തട്ടിക്കൊണ്ടു പോയതെന്ന് യുക്രെയ്ൻ മന്ത്രാലയത്തിലെ അന്റോൺ ഹെരസ്‌ചെങ്കോ പറഞ്ഞു. ശത്രുക്കളോട് സഹകരിക്കാൻ വിസമ്മതിച്ചതോടെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. മേയറുടെ അടുത്തെത്തിയ സൈനികർ അദ്ദേഹത്തിന്റെ തല ബാഗ് വഴി മൂടിയ ശേഷം അജ്ഞാത സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും അന്റോൺ ആരോപിച്ചു.
Comments