കീവ്: റഷ്യൻ അധിനിവേശത്തെ ചെറുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി. അതിനിടെ യുദ്ധത്തിൽ പരിക്കേറ്റ രാജ്യത്തെ പൗരന്മാരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി ആശുപത്രിയിൽ എത്തിയിരിക്കുകയാണ് അദ്ദേഹം.
പരിക്കേറ്റ യുക്രെയ്ൻ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച സെലെൻസ്‌കി സൈനികരുടെ മഹത് സേവനത്തിനും രാജ്യത്തിനായുള്ള അവരുടെ പോരാട്ടത്തിനും മെഡലുകൾ നൽകി ആദരിച്ചു.
റഷ്യൻ സേനയ്‌ക്കെതിരെ പോരാടുന്നതിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി യുക്രെയ്ൻ പ്രസിഡന്റ് സംസാരിക്കുന്നതിന്റെയും സെൽഫി എടുക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ യുക്രെയ്‌ന്റെ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചു.
Президент України Володимир Зеленський відвідав у госпіталі поранених захисників України 🇺🇦
🔊 «Хлопці, швидше одужуйте. Вірю: найкращим подарунком до вашої виписки буде наша спільна перемога!» – зазначив @ZelenskyyUa pic.twitter.com/lHYZJHWvp8
— Defence of Ukraine (@DefenceU) March 13, 2022
”സുഹൃത്തുക്കളേ, ഉടൻ സുഖം പ്രാപിക്കുക. നിങ്ങളുടെ ഡിസ്ചാർജ് സമയത്ത് നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും നല്ല സമ്മാനം നമ്മുടെ വിജയമായിരിക്കുമെന്ന് വിശ്വസിക്കുന്നു.’ സെലെൻസ്‌കി സൈനികരോട് പറഞ്ഞു.
യുക്രെയ്ൻ സൈനികരായ 1,300 പേർ ഇതിനോടകം റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം സെലെൻസ്‌കി അറിയിച്ചിരുന്നു. ഫെബ്രുവരി 24ന് റഷ്യ യുദ്ധം പ്രഖ്യാപിച്ച് ഇന്നേക്ക് 18 ദിനങ്ങൾ പിന്നിടുമ്പോൾ സാധാരണക്കാരുൾപ്പെടെ നിരവധി പേർക്കാണ് ജീവഹാനി സംഭവിച്ചത്.
Comments