ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതോടെ ഉത്തർപ്രദേശിലെ എല്ലാ പാർട്ടി യൂണിറ്റുകളും അടച്ചുപൂട്ടി രാഷ്‌ട്രീയ ലോക്ദൾ (ആർഎൽഡി). പാർട്ടി അദ്ധ്യക്ഷൻ ജയന്ത് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലെ പാർട്ടിയുടെ എല്ലാ യൂണിറ്റുകളും രാഷ്‌ട്രീയ ലോക്ദൾ പിരിച്ചുവിടുകയാണെന്ന് ആർഎൽഡി ട്വീറ്റ് ചെയ്തു.
ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യം ചേർന്ന് മത്സരിച്ച ആർഎൽഡി എട്ട് സീറ്റിൽ മാത്രമാണ് വിജയിച്ചത്. ആകെ 33 സീറ്റുകളിൽ മത്സരിച്ചിരുന്നു. അതേസമയം പ്രധാന പ്രതിപക്ഷമായ എസ്പി 111 സീറ്റുകളാണ് നേടിയത്.
എന്നാൽ ആകെയുള്ള 403 മണ്ഡലങ്ങളിൽ 255ലും വിജയിച്ച് 41.29 ശതമാനം വോട്ട് നേടിയ ബിജെപി ഉത്തർപ്രദേശിൽ അധികാരം നിലനിർത്തുകയാണുണ്ടയാത്. ഇതോടെ കഴിഞ്ഞ 37 വർഷത്തിനിടെ സംസ്ഥാനത്ത് മുഴുവൻ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാവുകയാണ് യോഗി ആദിത്യനാഥ്.
Comments