മുംബൈ: ഈ സിനിമ പുറത്തിറങ്ങിയാൽ ഭാരതത്തിലെ കുട്ടികൾ ആസാദി വിളിക്കുന്നതിന് മുൻപ് നാല് വട്ടം ആലോചിക്കും. കശ്മീർ ഫയൽസ് സിനിമയുടെ പ്രാരംഭഘട്ടത്തിൽ അണിയറപ്രവർത്തകരിൽ ഒരാളോട് സംവിധായകനായ വിവേക് അഗ്നിഹോത്രി പറഞ്ഞ വാക്കുകളാണിത്. ചിത്രത്തിന്റെ പ്രദർശനം നടന്ന തിയറ്ററിൽ സംസാരിക്കുന്നതിന്റെ വീഡിയോ വിവേക് അഗ്നിഹോത്രി തന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
നിറഞ്ഞ കൈയ്യടികൾക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഈ ചിത്രം പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനുളള മറുപടിയായിരുന്നു തന്റെ വാക്കുകളെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. ഒന്ന് സിനിമ പുറത്തിറങ്ങിയാൽ ഭാരതത്തിലെ കുട്ടികൾ ആസാദി വിളിക്കുന്നതിന് മുൻപ് നാല് വട്ടം ആലോചിക്കും. രണ്ട്, ഇപ്പോൾ കൂട്ടപ്പലായനമെന്നും കളളത്തരമെന്നും പറയുന്ന ലോകം അതിന് ശേഷം ഈ സംഭവങ്ങളെ വംശഹത്യ എന്ന് വിളിക്കും. രണ്ട് കാര്യങ്ങളും സത്യമായി എന്ന് അദ്ദേഹം പറഞ്ഞു.
ഈ സിനിമ നിങ്ങൾക്ക് വേണ്ടിയാണ് ഒരുക്കിയത്. നിങ്ങൾക്ക് ശബ്ദമുണ്ടെന്ന് തെളിഞ്ഞു അല്ലെങ്കിൽ, ഒടുവിൽ നിങ്ങൾക്ക് ഒരു ശബ്ദം കൈവന്നിരിക്കുന്നു. അദ്ദേഹം പറഞ്ഞു. ഇവിടെ ഞങ്ങളുടെ ജോലി കഴിഞ്ഞു, നിങ്ങളുടെ മാർഗം തെളിയുകയാണ്. ഇപ്പോൾ നിങ്ങൾക്ക് ഒരു ശബ്ദം ലഭിച്ചിരിക്കുന്നു. അത് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം അദ്ദേഹം പറഞ്ഞു.
സിനിമയിൽ അനുപംഖേറിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോയും ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ എല്ലാവരും സത്യം അറിയുന്ന ഒരു ദിവസം രാജ്യം ഒരുമിച്ച് നമുക്കൊപ്പം നിൽക്കുമെന്നായിരുന്നു ആ സംഭാഷണം. സരസ്വതീ ദേവിയുടെ അനുഗ്രഹം കൊണ്ട് ഇന്ന് ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ കശ്മീരിലെ ഹിന്ദുക്കൾക്കൊപ്പം നിലകൊള്ളുകയാണെന്ന് അദ്ദേഹം കുറിച്ചു.
Comments