ലണ്ടൻ: ആൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതാ ടീം സെമിയിലെത്തി. ട്രീസ ജോളിയും ഗായത്രി ഗോപീചന്ദുമാണ് അട്ടമറി ജയം നേടിയത്. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയുടെ ലീ സോഹി-ഷിൻ സിയൂംഗ്ചാൻ സഖ്യത്തെയാണ് 14-21, 22-20, 21-15 എന്ന നിലയിൽ ഇന്ത്യൻ യുവനിര തകർത്തത്.
മലേഷ്യയുടെ ആറാം സീഡ് ലീ സി ജിയ-ജപ്പാന്റെ രണ്ടാം സീഡ് കെന്റോ മൊമോട്ടോ സെമിയിൽ ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ. വനിതാ ഡബിൾസിൽ 46-ാം സ്ഥാനക്കാർ മാത്രമാണ് ട്രീസയും ഗായത്രിയും. മലയാളി താരമാണ് ട്രീസ ജോളിയെങ്കിൽ ദേശീയ ബാഡ്മിന്റൺ പരിശീലകൻ ഗോപീചന്ദിന്റെ മകളാണ് ഗായത്രി.
ആദ്യ ഗെയിം 14-21 കൈവിട്ട ശേഷം എതിരാളികളുടെ എല്ലാ നീക്കവും ശക്തമായി പ്രതിരോധിച്ചാണ് ഇന്ത്യൻ നിര മറ്റ് ഗെയിമുകൾ സ്വന്തമാക്കിയത്. നിർണ്ണായകമായ രണ്ടാം ഗെയിം 22-20ന് സ്വന്തമാക്കിയതോടെ മൂന്നാം ഗെയിമിൽ മികച്ച ആത്മവിശ്വാസത്തോടെയാണ് താരങ്ങൾ മുന്നേറിയത്.
Comments