കാബൂൾ: ഇന്ത്യയുടെ സഹായത്തിന്റെ വില തിരിച്ചറിഞ്ഞ് താലിബാൻ. ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകിയ ഇന്ത്യയ്ക്കാണ് താലിബാൻ നന്ദി അറിയിച്ചത്. ഒപ്പം തങ്ങളെ അംഗീകരിക്കണമെന്നും എത്രയും വേഗം കാബൂളിലെ എംബസി തുറക്കണമെന്നും താലിബാൻ ഭരണകൂടം ഇന്ത്യയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി സുഹൈൽ ഷഹീനാണ് താലിബാന്റെ വിദേശനയത്തിലെ മാറ്റം വിശദീകരിച്ചത്.
താലിബാനിലെ മനുഷ്യവകാശ ലംഘനങ്ങളും ഇസ്ലാമിക ഭീകരർക്ക് നൽകുന്ന പിന്തുണയും നിർത്താതെ ഒരു ധാരണയ്ക്കുമില്ലെന്ന് ഇന്ത്യ തീർത്ത് വ്യക്തമാക്കി കഴിഞ്ഞു. യാതൊരു നയതന്ത്ര ബന്ധവും പുന:സ്ഥാപിക്കില്ലെന്ന നയത്തിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്. അതേസമയം ജീവകാരുണ്യ പ്രവർത്തനത്തിന് എന്തു സഹായവും ചെയ്യും. ഐക്യരാഷ്ട്ര സഭയുമായി ചേർന്ന് 50,000 ടൺ ഭക്ഷ്യധാന്യം എത്തിക്കാമെന്ന വാക്കാണ് ഇന്ത്യ പാലിച്ചത്. പാകിസ്താൻ വഴി എത്തിക്കേണ്ട സാധനങ്ങൾ ഇമ്രാൻ ഭരണകൂടത്തിന്റെ പിടിവാശിമൂലം മൂന്ന് മാസം വൈകിയാണ് ഇന്ത്യക്ക് എത്തിക്കാനായത്. ഇതിനിടെ പഴകിയതും പുഴുവരിച്ച തുമായ ഭക്ഷ്യധാന്യം നൽകി പാകിസ്താൻ അപമാനിച്ചതിന്റെ പ്രതിഷേധവും താലിബാൻ രേഖപ്പെടുത്തി.
ലോകരാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ശക്തമായ നയതന്ത്രബന്ധങ്ങളാണ് താലിബാൻ ഉപയോഗപ്പെടുത്താൻ നോക്കുന്നത്. സാമ്പത്തികമായും വാണിജ്യപരമായും തകർന്ന താലിബാന് ഇനിയും വിശ്വസിക്കാവുന്ന ഒരു രാജ്യത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല. കൊറോണ കാലത്ത് ഇന്ത്യ ലോകത്തെമ്പാടും നൽകിയ അതിവേഗ സഹായവും വിലയിരുത്തിയാണ് താലിബാൻ അഭ്യർത്ഥന നടത്തുന്നത്. എന്നാൽ ഇസ്ലാമിക ശരി അത്ത് നിയമത്തിന്റെ പേരിൽ സ്ത്രീകളെയടക്കം വീട്ടുതടങ്കലിലാക്കിയ താലിബാന്റെ നയസമീപനം മാറാത്തി ടത്തോളം ഇന്ത്യ ജാഗ്രതയോടെയാണ് നീങ്ങുന്നത്.
Comments