തൃശ്ശൂർ: കൃഷിയിലും, പശുവളർത്തലിലും ഒരു കൈ നോക്കി ശ്രദ്ധേയനാകുകയാണ് മലയാളികളുടെ കുടുംബ നായകൻ ജയറാം. പെരുമ്പാവൂർ തോട്ടുവയിലെ ജയറാമിന്റെ ആറ് ഏക്കർ ഫാമാണ് ജനശ്രദ്ധയാകർഷിക്കുന്നത്. ഇക്കുറി മികച്ച കർഷകനുള്ള പ്രത്യേക ആദരവും ജയറാമിന് കൃഷി വകുപ്പ് സമ്മാനിച്ചു.
‘ആനന്ദ്’ എന്ന് പേര് നൽകിയിട്ടുള്ള ജയറാമിന്റെ ഫാമിൽ നൂറ് പശുക്കളാണുള്ളത്. വെച്ചൂർ, ജഴ്‌സി, എച്ചഎഫ് ഇനം പശുക്കളാണ് ഫാമിലുള്ളത്. ഗംഗ, യമുന തുടങ്ങിയ നദികളുടെ പേരാണ് പശുക്കൾക്ക് നൽകിയിരിക്കുന്നത്. പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതിന് പുറമെ, വാഴയും, ജാതിയും, വിവിധയിനം പഴങ്ങളും, തീറ്റപ്പുല്ലും സമൃദ്ധമായി വളരുന്നു.
സ്വതന്ത്രമായി മേയാൻ വിട്ടാണ് പശുക്കളെ വളർത്തുന്നത്. ശാസ്ത്രീയമായ രീതിയിലാണ് മാലിന്യസംസ്‌കരണം. ഫാമിന് പുറമെ, നെല്ല്, തെങ്ങ് കൃഷിയും ജയറാം നടത്തിവരുന്നു. കാർഷിക രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് കൃഷി വകുപ്പ് ജയറാമിന് പ്രത്യേക ആദരം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Comments