ഹിജാബ്; അനുകൂല വിധി പറഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന ഭീഷണി; തൗഹീദ് ജമാഅത്ത് നേതാവിനെതിരെ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ്; അനുകൂല വിധി പറഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന ഭീഷണി; തൗഹീദ് ജമാഅത്ത് നേതാവിനെതിരെ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 12:23 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാനിരിക്കുന്ന സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഇസ്ലാമിക സംഘടനാ നേതാവിനെതിരെ അഭിഭാഷകന്റെ പരാതി. തൗഹീദ് ജമാഅത്ത് നേതാവ് ആർ റഹ്മത്തുള്ളയ്‌ക്കെതിരെയാണ് പരാതിയുമായി അഭിഭാഷകൻ പോലീസിനെ സമീപിച്ചിരിക്കുന്നത്. ഡൽഹി സ്വദേശിയും, സുപ്രീംകോടതി അഭിഭാഷകനുമായ ബി രാമസ്വാമിയാണ് പരാതി നൽകിയിരിക്കുന്നത്.

ഹിജാബ് വിഷയത്തിൽ അനുകൂല വിധി പ്രസ്താവിച്ചില്ലെങ്കിൽ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ച് മരിച്ച ഝാർഖണ്ഡിലെ ജഡ്ജിയുടെ അവസ്ഥ ഉണ്ടാകുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്. റഹ്മത്തുള്ള ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകൻ പോലീസിനെ സമീപിച്ചത്.

നീതിപീഠത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് റഹ്മത്തുളളയുടെ ഭീഷണിയെന്ന് രാമസ്വാമി നൽകിയ പരാതിയിൽ പറയുന്നു. റഹ്മത്തുള്ളയുടെ വാക്കുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. ഹിജാബിന്റെ പേരിൽ തമിഴ്‌നാട്ടിലെ പൊതുജനങ്ങളെയും യുവാക്കളെയും അക്രമത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണ് ഇസ്ലാമിക സംഘടനാ നേതാവ് ചെയ്യുന്നത്. മാത്രമല്ല ജഡ്ജിമാരെ അപായപ്പെടുത്താനും ആളുകളെ പ്രേരിപ്പിക്കുന്നു. കലാപം സൃഷ്ടിക്കാൻ പൊതുവേദിയെ ഉപയോഗിച്ചെന്നും രാമസ്വാമിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

ഹിജാബിന് വേണ്ടി ജയിലിലേക്ക് പോകാൻ തയ്യാറായിരിക്കണമെന്നാണ് റഹ്മത്തുള്ളയുടെ ആഹ്വാനം. നേതാവിന്റെ വൈകാരിക പ്രകടനത്തിൽ വീണ് ആരെങ്കിലും ഇത്തരത്തിൽ കലാപത്തിന് മുന്നിട്ടറിങ്ങിയാൽ അത് വലിയ ദുരന്തത്തിലാകും കലാശിക്കുക. അതിനാൽ റഹ്മത്തുളളയ്‌ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് റഹ്മത്തുള്ളയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിജാബുമായി ബന്ധപ്പെട്ട കോടതി വിധിയ്‌ക്കെതിരെ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആയിരുന്നു റഹ്മത്തുള്ള പരസ്യമായി ഭീഷണി മുഴക്കിയത്. വിധി പ്രസ്താവിക്കുമ്പോൾ സൂക്ഷിക്കണം. അത് സുപ്രീംകോടതി ജഡ്ജിമാരാണെങ്കിലും അങ്ങിനെ തന്നെയാണ്. കഴിഞ്ഞ ആഗസ്റ്റിൽ അന്യായ വിധി പ്രസ്താവിച്ച ഝാർഖണ്ഡിലെ ജഡ്ജിയെ പ്രഭാത സവാരിക്കിടെ ഓട്ടോ കയറ്റി കൊന്നത് ആരും മറന്നുകാണില്ല. രാജ്യത്ത് ജഡ്ജിമാർക്ക് സുരക്ഷയില്ലെന്ന് പറഞ്ഞ് അന്ന് കുറേ പേർ വിലപിച്ചു. ഇത് പോലെ സുപ്രീംകോടതി ജഡ്ജിമാരും കൊല്ലപ്പെടും. വിധി പ്രസ്താവിച്ച ശേഷം നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദികൾ നിങ്ങൾ തന്നെയായിരിക്കുമെന്നായിരുന്നു റഹ്മത്തുള്ള പറഞ്ഞത്.

Tags: TamilnaduHijabsupream courtcomplaint
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies