ലക്നൗ : ഉത്തർപ്രദേശിൽ ബിജെപിയ്ക്ക് വോട്ട് ചെയ്തതിന്റെ പേരിൽ മുസ്ലീം യുവതിയോട് ക്രൂരത. ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി. ബറേലി സ്വദേശിനി ഉലമയ്ക്കാണ് സമ്മതിദായകവകാശം കൃത്യമായി വിനിയോഗിച്ചതിന് ഭർത്താവിൽ നിന്നും ദുരനുഭവം ഏറ്റുവാങ്ങേണ്ടിവന്നത്.
ഇജാസ് നഗർ ഗോട്ടിയ സ്വദേശി തസ്ലീം ആണ് ഉലമയുടെ ഭർത്താവ്. ഇയാളും പിതാവും സമാജ്വാദി പാർട്ടി പ്രവർത്തകരാണ്. യുപി തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെ ഉലമ താൻ ബിജെപിയ്ക്കാണ് വോട്ട് ചെയ്തതെന്നും, ബിജെപി സർക്കാർ സ്ത്രീകൾക്കായി നിരവധി ഉപകാരപ്രദമായ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്നും തസ്ലീമിനോട് പറഞ്ഞു. ഇതിൽ പ്രകോപിതരായ തസ്ലീം ഉലമയെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. മുത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുമെന്നും, ഇതിൽ നിന്നും ബിജെപി സർക്കാർ നിന്നെ എങ്ങിനെ രക്ഷിക്കുമെന്ന് നോക്കാമെന്നും ഭർത്താവ് ഭീഷണിപ്പെടുത്തിയതായി ഉലമ പറയുന്നു.
വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട യുവതി സഹായത്തിനായി മേരാ ഹഖ് ഫൗണ്ടേഷൻ പ്രവർത്തക ഫർഹത് നഖ്വിയെ സമീപിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
2021 ലായിരുന്നു ഉലമ ഇജാസ് നഗർ ഗോട്ടിയ സ്വദേശി തസ്ലീമിനെ വിവാഹം ചെയ്തത്. പ്രണയവിവാവഹാമായിരുന്നു ഇവരുടേത്. പ്രണയം വീട്ടുകാർ ശക്തമായി എതിർത്തെങ്കിലും അതൊന്നും വകവയ്ക്കാതെ ഇരുവരും വിവാഹിതരാകുകയായിരുന്നു.
Comments