തൃശ്ശൂർ: ബസുകളുടെ മരണപ്പാച്ചിലിനെ തുടർന്ന് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി സഹപാഠികൾ. ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഉപരോധിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാർത്ഥിനി ലയ ഡേവീസാണ് കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചത്.
തൃശ്ശൂർ-ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂർ റൂട്ടിൽ ബസുകളുടെ അമിതവേഗം കാരണം അപകടങ്ങൾ പതിവാകുകയാണ്. ഇന്നലെ അതിവേഗത്തിലെത്തിയ ബസ് സ്‌കൂട്ടറിലിടിച്ചാണ് വിദ്യാർഥിനി മരിച്ചത്. കരുവന്നൂരിലാണ് സംഭവം. പിതാവിനൊപ്പം സ്‌കൂട്ടറിൽ കോളേജിലേക്ക് വരികയായിരുന്നു മരിച്ച ലയ. ബസുകളുടെ അമിത വേഗമാണ് അപകടത്തിനു കാരണമായത്.
സഹപാഠിയുടെ മരണത്തിനിടയാക്കിയ ബസുകളുടെ അമിതവേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ബസ് സ്റ്റാന്റ് ഉപരോധിച്ചത്. വിദ്യാർഥിനികൾ 15 മിനിറ്റോളം ബസ് സ്റ്റാന്റ് ഉപരോധിച്ചു. മൗനജാഥയായാണ് ഇരിഞ്ഞാലക്കുട ബസ് സ്റ്റാന്റിലേയ്‌ക്ക് ലയയുടെ സഹപാഠികൾ എത്തിയത്.
Comments