മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിന്റെ ഫലമായി പാശ്ചാത്യശക്തികൾ ഏർപ്പെടുത്തിയ ഉപരോധം റഷ്യയിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാക്കി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. സൂപ്പർ മാർക്കറ്റിൽ പഞ്ചസാരയ്‌ക്ക് വേണ്ടി പരസ്പ്പരം അടികൂടുന്ന റഷ്യക്കാരുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.സൂപ്പർമാർക്കറ്റുകളിലെ ട്രോളികളിൽ കൊണ്ടുവെച്ച് പഞ്ചസാരയ്‌ക്കായി ആളുകൾ പരസ്പ്പരം വഴക്കടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പിന്നാലെ പിന്നാലെ റഷ്യയിൽ അവശ്യസാധനങ്ങൾക്ക് പ്രതിസന്ധി നേരിടുന്നതായി വീഡിയോയ്‌ക്കൊപ്പമുളള കമന്റുകളിലും കുറിപ്പുകളിലും പറയുന്നു. ഇത് മൂലം രാജ്യത്തെ ചില കടകൾ ഉപഭോക്താക്കൾക്ക് നൽകുന്ന പഞ്ചസാരയ്‌ക്ക് പരിധി നിശ്ചയിച്ചിരുന്നു. ഇത് പ്രകാരം ഒരാൾക്ക് 10 കിലോ പഞ്ചസാരയാണ് പരമാവധി ലഭിക്കുക.
2015 ന് ശേഷമുള്ള ഏറ്റവും വലിയ വില വർദ്ധനവാണ് റഷ്യയിൽ പഞ്ചസാരയ്‌ക്കുണ്ടായത്. ഉപരോധങ്ങൾ കാരണം രാജ്യത്ത് മറ്റ് ആവശ്യസാധനങ്ങൾക്കും വില കുത്തനെ ഉയർന്നിരുന്നു.
അതേസമയം രാജ്യത്ത് പഞ്ചസാരയ്‌ക്ക് ക്ഷാമം ഇല്ലെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നുത് മൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതുമെന്നാണ് സർക്കാറിന്റെ വാദം. പഞ്ചസാര നിർമ്മാതാക്കൾ വില കൂട്ടാനായി പൂഴ്‌ത്തിവെയ്‌ക്കുന്നതായയും റിപ്പോർട്ടുകളുണ്ട്.
രാജ്യത്തുടനീളമുള്ള പഞ്ചസാര കയറ്റുമതിയ്‌ക്ക് സർക്കാർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതും റഷ്യയിൽ പഞ്ചസാര കിട്ടാക്കനിയാക്കുന്നു. അതേസമയം കറൻസി നിയന്ത്രണം കൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
പഞ്ചസാര കിട്ടാനില്ല; റഷ്യയിലെ സൂപ്പർമാർക്കറ്റിൽ കൂട്ടയടി
വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പിന്നാലെ റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് മൂലം രാജ്യത്തെ ചില കടകൾ ഉപഭോക്താക്കൾക്ക് നൽകുന്ന പഞ്ചസാരയ്‌ക്ക് പരിധി നിശ്ചയിച്ചിരുന്നു.#Russia #supermarket #sugar
Posted by Janam TV on Tuesday, March 22, 2022
Comments