ന്യൂയോർക്ക്: അറബ് മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷാ വിഷയത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര രക്ഷാ സമിതി. യോഗത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല ന്യൂയോർക്കിലെത്തി. ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് എന്ന സഖ്യത്തിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളും വിവിധ വിഷയങ്ങൾ ചർച്ചചെയ്യും. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസും ലീഗ് ഓഫ് അറബ് നേഷൻസ് സെക്രട്ടറി ജനറൽ അഹമ്മദ് അബ്ദുൾ ഖയ്തും യോഗത്തിൽ സംബന്ധിക്കും.
യുഎഇ വിദേശകാര്യമന്ത്രി ഖലീഫ ഷഹീന്റെ അദ്ധ്യക്ഷതയിലാണ് അറബ് രാജ്യങ്ങളുടെ യോഗം നടക്കുക. ഐക്യരാഷ്ട്രസഭയുമായി ചേർന്ന് നടത്തേണ്ട വിവിധ മേഖലകളിലെ പ്രവർത്തവും രാജ്യങ്ങളുടെ അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷങ്ങളും ചർച്ചയാകും. മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഏകോപനവും അവലോകനം ചെയ്യും.
മേഖലയിലെ ആഭ്യന്തരവും രാജ്യങ്ങൾക്കിടയിലെ സുരക്ഷാ വിഷയവുമാണ് പ്രധാനമായും ചർച്ചയാവുക. ഐക്യരാഷ്ട്ര രക്ഷാ സമിതിയുമായി സ്ഥിരമായ ബന്ധം നിലനിർത്താൻ പാകത്തിനുള്ള സംവിധാനങ്ങൾ എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കും. അറബ് മേഖലയിൽ വിവിധ തരത്തിൽ അസ്വസ്ഥതകളുള്ള ലെബനൻ,ലിബിയ, സൗത്ത് സുഡാൻ,യെമൻ എന്നിവയെ ചേർത്ത് അറിയപ്പെടുന്ന മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിലെ ആശങ്കകളും യോഗം പങ്കു വെയ്ക്കും.
Comments