തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ‘ഒരുത്തീ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തത്. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത നടൻ വിനായകന്റെ പ്രതികരണങ്ങൾ ഇതിന് പിന്നാലെ തന്നെ ഏറെ വിവാദമാകുകയും ചെയ്തു.
മീടൂ ആരോപണങ്ങളെക്കുറിച്ച് നടൻ വിനായകൻ കൊടുത്ത മറുപടിയിലെ സ്ത്രീവിരുദ്ധതയാണ് പ്രധാന വിവാദങ്ങളിലൊന്ന്. ഇതോടെ സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ‘ഭദ്രമായ’ കൈകളിൽ തന്നെയാണെന്നാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതി പ്രതികരിച്ചത്. വാർത്താ സമ്മേളനം കവർ ചെയ്യാനെത്തിയ വനിതാ മാദ്ധ്യമ പ്രവർത്തകയോട് ലൈംഗിക ബന്ധത്തിന് താൽപര്യമുണ്ടോയെന്ന് സോദാഹരണ പ്രഭാഷണത്തിലൂടെ ചോദിച്ച നടൻ വിനായകനെ നോക്കി ചിരിച്ചുകൊണ്ടിരിക്കുകയാണ് കൊച്ചിയിലെ മാദ്ധ്യമ പ്രവർത്തകർ. അവർക്ക് നല്ല നമസ്‌കാരമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആത്മാഭിമാനം എന്നത് നാട്ടുകാർക്ക് മാത്രം വേണ്ട ഒരു ഗുണമല്ലെന്ന് അറിയുന്ന ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി. ‘കുലസ്ത്രീ’ അല്ലാത്തത് കൊണ്ടാകും ഒപ്പമിരുന്ന നവ്യാ നായർക്കും അത് ‘ക്ഷ’ പിടിച്ചു. ‘തീ’ ഉണ്ടാകേണ്ടത് സിനിമാ പേരിൽ മാത്രമല്ലെന്ന് നവ്യാ നായരെ ഓർമ്മിപ്പിക്കുകയാണെന്നും സന്ദീപ് വചസ്പതി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Comments