കൊൽക്കത്ത: നിരന്തരം അക്രമവും കലാപവും അരങ്ങേറുന്ന പശ്ചിമബംഗാളിനെ മമതാ ബാനർജി കലാപഭൂമിയാക്കിയെന്ന് കേന്ദ്രസംഘം. എട്ടുപേരെ ചുട്ടുകൊന്ന പ്രദേശമടക്കം സന്ദർശിച്ച ബിജെപി എംപിമാരുടെ സംഘമാണ് ബംഗാളിന്റെ ദുരവസ്ഥ പുറത്തു കൊണ്ടുവന്നത്. തൃണമൂൽ നേതാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു പ്രദേശത്ത് കലാപം നടന്നത് ആസൂത്രിതമായിട്ടാണെന്ന് ബിജെപി ആരോപിച്ചു. ബീർഭൂമിൽ മരിച്ചവരിൽ രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം എട്ടുപേരാണുണ്ടായിരുന്നത്.
രാഷ്‌ട്രീയ സമ്മർദ്ദത്തെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ബിജെപി കേന്ദ്രസംഘം എത്തും മുന്നേ കലാപ മേഖല സന്ദർശിച്ചത് കണ്ണിൽ പൊടിയിടാനാണെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജൂംദാറിന്റെ നേതൃത്വ ത്തിലാണ് രാംപൂർഹട്ടിലെ ബാഗ്തുയി, ബീർഭൂം പ്രദേശങ്ങൾ സന്ദർശിച്ചത്.
ബീർഭൂമിലെത്തിയ ബിജെപി സംഘം കലാപപ്രദേശങ്ങളിലെല്ലാം സന്ദർശിച്ചു. പ്രദേശത്ത് എത്തിയ കേന്ദ്രസംഘം കൊല്ലപ്പെട്ടവരുടെ ഉറ്റബന്ധുക്കളെയാണ് ആദ്യം സന്ദർശിച്ചത്. സംഭവങ്ങളുടെ നിജസ്ഥിതി ബന്ധുക്കളിൽ നിന്ന് ചോദിച്ച് മനസ്സിലാക്കിയാണ് ബിജെപി നേതാക്കൾ മടങ്ങിയത്.
പശ്ചിമബംഗാളിൽ തൃണമൂൽ ഭരണത്തിന്റെ രണ്ടാം ഘട്ടത്തിലും അതിനീചമായ കലാപ ങ്ങളാണ് അറങ്ങേറുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. വൻ അക്രമിസംഘം എതിരാളികളായവരെ കൊന്നുതള്ളുകയാണ്. തങ്ങൾക്ക് വഴങ്ങാത്ത പ്രത്യേക മതവിഭാഗ ങ്ങളും ജാതിസമൂഹങ്ങളും താമസിക്കുന്ന സ്ഥലങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. വീടുകൾ കൂട്ടത്തോടെ തീവയ്‌ക്കുമ്പോൾ പ്രാദേശിക ഭരണകൂടങ്ങളും പോലീസും നോക്കു കുത്തികളാണ്. പ്രദേശത്തേക്ക് പോലും സുരക്ഷാ ഉദ്യോഗസ്ഥർ വരുന്നില്ലെന്നും ജനങ്ങൾ നിസ്സഹായരാണെന്നും ബിജെപി ആരോപിച്ചു.
Comments