ലക്‌നൗ: യുപി മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെ പരിഹസിച്ച് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. ലക്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ യുപിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
नई सरकार को बधाई कि वो सपा के बनाए स्टेडियम में शपथ ले रही है। शपथ सिर्फ़ सरकार बनाने की नहीं, जनता की सच्ची सेवा की भी लेनी चाहिए।
— Akhilesh Yadav (@yadavakhilesh) March 25, 2022
‘എസ്പി നിർമ്മിച്ച സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ സർക്കാരിന് അഭിനന്ദനങ്ങൾ. സർക്കാർ രൂപീകരിക്കാൻ മാത്രമല്ല, ജനങ്ങൾക്ക് വേണ്ടിയുള്ള യഥാർത്ഥ സേവനവും കൂടി പ്രതിജ്ഞയെടുക്കണം’ എന്ന് അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു. യുപിയിൽ യോഗിയുടെ കാലത്ത് നടന്ന വികസനപ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുത്ത് നിരന്തരം അപഹാസ്യനായിരുന്നു അഖിലേഷ്.
യോഗി 2.0 സർക്കാരിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ, 16 ക്യാബിനറ്റ് മന്ത്രിമാർ, 14 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാർ, 20 സഹമന്ത്രിമാർ എന്നിവരുൾപ്പെടെ 52 മന്ത്രിമാരുണ്ട്. യോഗി ആദിത്യനാഥിന് ശേഷം കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പതക്കും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മുൻ ബ്യൂറോക്രാറ്റ് അരവിന്ദ് കുമാർ ശർമ്മ, മുൻ കാൺപൂർ പോലീസ് കമ്മീഷണർ അസിം അരുൺ, യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബേബി റാണി മൗര്യ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ ഭർത്താവ് ആശിഷ് പട്ടേലിനും നിഷാദ് പാർട്ടി തലവൻ സഞ്ജയ് നിഷാദിനും അംഗത്വം ലഭിച്ചു. കൂടാതെ, മുൻ മന്ത്രിസഭയിലെ മന്ത്രിമാരായ ജിതിൻ പ്രസാദ, അനിൽ രാജ്ഭർ, സൂര്യ പ്രതാപ് ഷാഹി, സുരേഷ് ഖന്ന, ലക്ഷ്മി നാരായൺ ചൗധരി എന്നിവരെ നിലനിർത്തിയിട്ടുണ്ട്.
Comments