ചെന്നൈ : പ്രണയം നടിച്ച് യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 26 കാരനായ മുഹമ്മദ് സെയ്ദ് ആണ് അറസ്റ്റിലായത്. 20 ഓളം പെൺകുട്ടികളെയാണ് ഇയാൾ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്.
ഇയാളുടെ ചതിയിൽ അകപ്പെട്ട പെൺകുട്ടികളിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇൻസ്റ്റഗ്രാമിലൂടെ ആരംഭിച്ച സൗഹൃദം പ്രണയമായി വളരുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് നൽകിയ ശേഷം വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. സിനിമയിൽ അവസരം വാങ്ങി നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായും യുവതിയുടെ പരാതിയിൽ ഉണ്ട്.
മുഹമ്മദിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ യുവതി ഒരു ദിവസം ഫോൺ പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. നിരവധി സ്ത്രീകളുമായി ഇയാൾ അശ്ലീല സംഭാഷണം നടത്തിയതായി പെൺകുട്ടി കണ്ടെത്തി. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്. സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ടും പരാതിയ്‌ക്കൊപ്പം പെൺകുട്ടി ഹാജരാക്കിയിട്ടുണ്ട്.
ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇതെല്ലാം സത്യമാണെന്ന് പോലീസിന് വ്യക്തമായി. മാത്രമല്ല നിരവധി യുവതികളുടെ നഗ്‌ന ചിത്രങ്ങളും ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളെ ഹോട്ടൽ മുറികളിൽ എത്തിച്ചാണ് പീഡിപ്പിക്കാറുള്ളത്. ഇതിനായി ഇതുവരെ ഇയാൾ നൂറോളം മുറികൾ എടുത്തിട്ടുണ്ട്. ചതിയിൽ വീഴുന്ന പെൺകുട്ടികളെ മതപരിവർത്തനം നടത്തി ഇയാൾ വിദേശത്തേക്ക് കടത്തുകയോ, മറ്റുള്ളവർക്ക് കാഴ്ചവയ്‌ക്കുകയോ ആണ് ചെയ്യാറെന്നും പോലീസ് പറഞ്ഞു.
Comments