കേപ്ടൗൺ: വനിതാ ലോകകപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിലേയ്‌ക്ക് ഓസ്‌ട്രേലിയ കടന്നു. ആദ്യ സെമി ഫൈനലിൽ വെസ്റ്റിൻഡീസിനെ 157 റൺസിനാണ് കങ്കാരു പെൺപട തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിര 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 305 റൺസാണ് അടിച്ചു കൂട്ടിയത്. മറുപടിയായി 37 ഓവറിൽ 148 റൺസിന് കരീബിയൻ നിര പുറത്തായി. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് പോരാട്ടത്തിലെ വിജയിയെയാണ് ഓസീസ് നേരിടുക.
വിക്കറ്റ് കീപ്പർ ബാറ്റർ അലീസ ഹീലിയുടെ 107 പന്തുകളിലെ 129 റൺസും ഓപ്പണിംഗ് സഖ്യത്തിൽ ഒപ്പമുണ്ടായിരുന്ന റേച്ചൽ ഹെയ്ൻസിന്റെ 100 പന്തുകളിലെ 85 റൺസുമാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. മദ്ധ്യനിരയിൽ ബേത് മൂണി 43 റൺസുമായി പുറത്താകാതെ നിന്നു. 45 ഓവറുകളായി നിശ്ചയിച്ച മത്സരത്തിലാണ് ഓസീസ് നിര മൂ്ന്ന് വിക്കറ്റിന് 305 റൺസ് അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിനായി മുൻനിര ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 4ന് 117ൽ നിന്നാണ് 148 എന്ന സ്‌കോറിലേക്ക് തകർന്നത്. ഓപ്പണർ ദിയേന്ദ്രാ ഡോട്ടിൻ(34), മദ്ധ്യനിരയിൽ ഹെയ്‌ലി മാത്യൂസ്(34), നായകൻ സ്‌റ്റെഫാനി ടെയ്‌ലർ(48) എന്നിവരാണ് രണ്ട ക്കം കടന്നവർ. ഓസീസിനായി ആറ് ബൗളർമാരും വിക്കറ്റുകൾ വീഴ്‌ത്തി.















